ഗുരുദാസ്പുർ: പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖാറാണെന്ന് അറിഞ്ഞിരുന്നെങ് കിൽ സണ്ണി ഡിയോളിനെ മത്സരിക്കാൻ അനുവദിക്കില്ലായിരുന്നുവെന്ന് നടനും ബി.ജെ.പി മുൻകാല നേതാവുമായ ധർമ്മേന്ദ്ര.
സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസിഡൻറും സിറ്റിംഗ് എം.പിയുമായ ബല്‍റാം ജഖാറിെൻറ മകനാണ് സുനിൽ ജഖാർ. ഗുരുദാസ്പ ുർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. ‘‘ബൽറാം ജഖാർ എനിക്ക് സഹോദരതുല്യനാണ്. അദ്ദേഹത്തിെൻറ മകൻ സുനിൽ ജഖാറാണ് ഗുരുദാസ്പൂരിൽ നിന്നും മത്സരിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ സണ്ണി ഡിയോളിെൻറ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലായിരുന്നു. ’’ ധർമ്മേന്ദ്ര വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
പിതാവ് ബൽറാമിനെ പോലെ രാഷ്ട്രീയ പരിചയവും നേതൃപാടവവുമുള്ള വ്യക്തിയാണ് സുനിൽ ജഖാറെന്നും അദ്ദേഹത്തോട് സംവദിച്ച് ജയിക്കാൻ സണ്ണി ഡിയോളിന് കഴിയില്ലെന്നും ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു. ഗുരുദാസ്പുരിൽ എതിരാളികളുമായുള്ള സംവാദമല്ല ആഗ്രഹിക്കുന്നത്. ജനങ്ങളെ കേൾക്കുന്നതിനും അവരുടെ ആവശ്യങ്ങളെ അറിയുന്നതിനുമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സണ്ണി ഡിയോൾ നാമനിർദേശ പത്രിക നൽകിയ ശേഷമുള്ള റോഡ് ഷോയിൽ 83 കാരനായ ധർമ്മേന്ദ്രയും പങ്കെടുത്തിരുന്നു.
ഗുരുദാസ്പുർ എം.പിയായിരുന്ന വിനോദ് ഖന്ന മരിച്ചതിനെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സുനില്‍ ജഖാർ വിജയിച്ചിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 19 നാണ് ഗുരുദാസ്പുരിൽ വോട്ടെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.