ചണ്ഡീഗഡ്: ഹരിയാനയിൽ സോനിപത്തിലെ യൂനിവേഴ്‌സിറ്റി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദര നിവാസിയായ 19 കാരൻ സൻസ്കാർ ചതുർവേദിയെയാണ് കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിയാണ് സൻസ്കാർ.
വിദ്യാർഥി കോളജിൽ നിന്ന് റാഗിങ് നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മരണത്തിന്റെ കാരണം ഞങ്ങൾക്കറിയില്ല. സർവകലാശാലയിൽ നിന്ന് റാഗിങ് നേരിടേണ്ടി വന്നതിൽ അവന് മാനസിക സമ്മർദ്ദമുണ്ടായിരുന്നു. മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ എന്താണെന്ന അന്വേഷണം വേണം. സൻസ്കാറിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുവെന്നും സൻസ്കാറിന്റെ ബന്ധു സമർഥ് ചതുർവേദി പറഞ്ഞു.
എല്ലാ തലത്തിലും അന്വേഷണം നടത്തുന്നുണ്ടെന്ന് അറിയിച്ച പൊലീസ് സൻസ്കാറിന്റെ സഹോദരിയുടെ പരാതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്തു.
മൃതദേഹം സോനിപത്തിലെ സിവിൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.