അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പെങ്കടുക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് കായികമന്ത്രി വനിതാമന്ത്രിയോട് അപമര്യാദയായി പെരുമാറിയത് വിവാദത്തിൽ. അഗർത്തലയിൽ ശനിയാഴ്ച നടന്ന പ്രധാനമന്ത്രിയുടെ വിവ ിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് സംഭവം. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കവെ വേദിയുടെ അരികിലേക്ക് മാറി നി ന്ന വനിതാ മന്ത്രിയെ കായിക മന്ത്രിയായ മനോജ് കാന്തി ദേവ് മോശം രീതിയിൽ സ്പർശിക്കുകയായിരുന്നു. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിനായി വേദിയുടെ അരികിലേക്ക് മാറി നിന്ന വനിതാമന്ത്രിയുടെ പിന്നിലായി നിന്ന മനോജ് കാന്തി ദേബ് അവരെ സ്പർശിക്കുന്നതും കൈതട്ടിമാറ്റുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. മനോജിെൻറ ഒരുവശത്ത് മുഖ്യമന്ത്രി നിൽക്കവെയാണ് ഇയാൾ മോശം രീതിയിൽ സഹപ്രവർത്തകയെ സ്പർശിച്ചത്.
വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷത്തിെൻറ ആരോപണമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.