ന്യൂഡൽഹി: ജൂലൈയിൽ നടത്താനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യ സുപ്രീംകോടതിയിൽ. യു.ജി.സി നെറ്റ് യോഗ്യതക്കായി തീവ്ര പരിശ്രമം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന തീരുമാനം പിൻവലിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് എസ്.െഎ.ഒ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
യു.ജി.സി നേരത്തെ നെറ്റ് ഇതര ഫൊലോഷിപ്പുകൾ അവസാനിപ്പിക്കാൻ ശ്രമിച്ചതാണെന്ന് സുപ്രീംകോടതി മീഡിയാറൂമിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എസ്.െഎ.ഒ നേതാക്കൾ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് പ്രധാന തടസ്സം യോഗ്യരായ അധ്യാപകരില്ലാത്തതാണ്. ആയിരക്കണക്കിന് അധ്യാപക തസ്തികകൾ സർവകലാശാലകളിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇൗ വർഷേത്താടെ ഒഴിവുകൾ നികത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞിരുന്നതാണ്.
വർഷത്തിൽ രണ്ട് തവണ നടത്തിയിരുന്ന യു.ജി.സി നെറ്റ് യോഗ്യത പരീക്ഷ വെട്ടിച്ചുരുക്കി ഒന്നാക്കി മാറ്റുന്നത് വിദ്യാർഥിസമൂഹത്തിൽ അരക്ഷിതബോധം സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിെൻറ ബൗദ്ധിക സമൂഹത്തിന് നഷ്ടമുണ്ടാക്കുമെന്നും എസ്.െഎ.ഒ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.