ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ചെരിപ്പേറ്. ബാത്തിൻഡയിൽ നടന്ന ജനത ദർബാറിനിടെയാണ് അദ്ദേഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. ചെരിപ്പ് അദ്ദേഹത്തിെൻറ ദേഹത്ത് കൊള്ളുകയും കൈവശമുണ്ടായിരുന്ന ഗ്ലാസ് പൊട്ടുകയും ചെയ്തു.
പഞ്ചാബിൽ ബുധനാഴ്ച അകാലിദൾ പ്രവർത്തകരും ആം ആദ് മി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ മൂന്ന് ആം ആദ് മി പ്രവർത്തകർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയാണ് മുഖ്യമന്ത്രിക്ക് നേരെ നടന്ന ചെരിപ്പേറെന്നാണ് സൂചന.
ഇതാദ്യമായല്ല പ്രകാശ് സിങ് ബാദലിനെതിരെ ചെരിപ്പേറുണ്ടാവുന്നത് 2014ൽ ഇസ്രുവിൽ വെച്ചും സമാനമായ സംഭവമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.