രാഷ്ട്രപതി സ്ഥാനാർഥിയെ മോദി മാത്രം തീരുമാനിക്കേണ്ടെന്ന് ശിവസേന

മുംബൈ: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റക്ക് തീരുമാനിക്കേണ്ടെന്ന് ശിവസേന. ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയാണ് അമിത് ഷായുടെ നിര്‍ദേശം ഒറ്റയടിക്ക് തള്ളിയതെന്ന് സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

2019 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ മോദി നയിക്കുന്നതിനോടും ശിവസേന നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ, അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അമിത്ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനുള്ള സമ്പൂര്‍ണ അധികാരം മോദിയില്‍ നിക്ഷിപ്തമാക്കാനുള്ള ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രമാണ് ഉദ്ദവ് അംഗീകരിക്കാതിരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനാണ് ശിവസേനയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    
News Summary - Shiv Sena does not want Modi to decide the presidential candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.