പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരായ യുവതിയുടെ പീഡനപരാതി; നടപടിയെടുക്കാത്തതിൽ വിശദീകരണം തേടി കോടതി

ഇസ്‍ലാമബാദ്: പീഡന കേസിൽ പരാതി ലഭിച്ചിട്ടും പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ നടപടിയെടുക്കാത്ത പൊലീസ് നീക്കത്തിനെതിരെ കോടതി. പരാതിയിൽ ഇതുവരെ എഫ്.ഐ.ആർ ഇടാത്തതിലാണ് വിശദീകരണം തേടിയത്.ദിവസങ്ങൾക്കു മുമ്പാണ് പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ യുവതി ലൈംഗികാരോപണവുമായി രംഗത്തുവന്നത്. 10 വർഷത്തോളമായി വിവാഹ വാഗ്​ദാനം നൽകി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പ്രത്യേകം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലൂടെയാണ് യുവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.


ബാബറിനെതിരെ പാക്കിസ്ഥാനിലെ നസീറാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് നടപടിയെടുത്തില്ല. വീണ്ടും സ്റ്റേഷനെ സമീപിച്ചപ്പോഴും പരാതി കേൾക്കാൻ പൊലീസുകാർ കൂട്ടാക്കിയില്ലെന്നും യുവതി പറഞ്ഞു.

'സ് കൂളിൽ ബാബർ അസമിന്‍റെ സഹപാഠിയായിരുന്നു താൻ. 10 വർഷത്തോളമായി വിവാഹ വാഗ് ദാനം നൽകി ബാബർ അസം പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്നതോടെ അസം വാക്കുമാറ്റുകയായിരുന്നു'-യുവതി പറയുന്നു.

2010ൽതന്നെ തങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ അവകാശവാദം. മുമ്പ് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന അസമിനെ സഹായിച്ചിരുന്നത് താനാണ്. പരാതിയുമായി പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.

എന്നെ വിവാഹം ചെയ്യാമെന്ന് ബാബർ അസം ഉറപ്പു നൽകിയിരുന്നു. അയാൾ എന്നെ ഗർഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങൾക്ക് വിധേയയാക്കുകയും ചെയ് തു'– യുവതിയുടെ വെളിപ്പെടുത്തലുകൾ പാക് മാധ്യമ പ്രവർത്കനായ സാജ് സാദിഖ് ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ബാബർ അസം. വിഷയത്തിൽ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വർഷം തുടക്കത്തിൽ, ബാബറിനെ കളിയുടെ മൂന്ന് ഫോർമാറ്റുകൾക്കും പാക് നായകനായി തിരഞ്ഞെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.