ന്യൂഡൽഹി: സിനിമാശാലയിൽ ദേശീയഗാനത്തിന് എഴുന്നേറ്റുനിന്ന് രാജ്യസ്നേഹം തെളിയിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. സിനിമാഹാളിൽ ദേശീയഗാനം കേൾപ്പിക്കുേമ്പാൾ ജനം എഴുന്നേറ്റുനിൽക്കണമെന്ന സുപ്രീം കോടതിയുടെതന്നെ പഴയ വിധിയെ പിന്തുണച്ച കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രാജ്യസ്നേഹം എപ്പോഴും പ്രദർശിപ്പിച്ചു നടക്കേണ്ട ഒന്നല്ലെന്നും രാജ്യദ്രോഹിയായി മുദ്രകുത്തുമെന്ന് ഭയന്നാണ് പലരും ഉത്തരവ് അനുസരിക്കുന്നതെന്നും തുറന്നടിച്ചു.
സിനിമാശാലയിൽ ദേശീയഗാനാലാപനം നിർബന്ധമാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ പുറപ്പെടുവിച്ച വിധി പുനഃപരിേശാധിക്കാൻ വഴിയൊരുങ്ങുമെന്ന് തോന്നിക്കുന്ന തരത്തിലാണ് അദ്ദേഹംതന്നെ അധ്യക്ഷനായ ബെഞ്ചിലെ സഹജഡ്ജി തിങ്കളാഴ്ച നിലപാട് സ്വീകരിച്ചത്. വിധിയെ തുണച്ച കേന്ദ്ര സർക്കാറിനോടെന്നനിലയിലായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിെൻറ ചോദ്യങ്ങൾ.
സിനിമാശാലയിൽ ദേശീയഗാനം കേൾപ്പിക്കുേമ്പാൾ എഴുന്നേറ്റുനിൽക്കണമെന്ന വിധിയെ കേന്ദ്ര സർക്കാർ എങ്ങനെയാണ് പിന്തുണക്കുകയെന്നും എന്നാണ് ഇൗ സദാചാര പൊലീസിങ് അവസാനിക്കുകയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. അടുത്തതായി ദേശീയഗാനത്തോടുള്ള അപമര്യാദയാണെന്ന് പറഞ്ഞ് ജനം സിനിമാശാലകളിൽ ടീഷർട്ടും ഷോർട്സും ധരിക്കുന്നത് നിരോധിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുമല്ലോ എന്ന് ജസ്റ്റിസ് കേന്ദ്രത്തെ പരിഹസിച്ചു.
ജനം സിനിമാശാലകളിൽ പോകുന്നത് വെള്ളം േചർക്കാത്ത വിനോദത്തിനാണ്. അവിടെ പോയി ദേശീയഗാനം കേൾക്കുേമ്പാൾ എഴുന്നേറ്റുനിന്ന് ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ല. േദശീയഗാനം കേൾപ്പിക്കുേമ്പാൾ എഴുന്നേറ്റുനിൽക്കാത്തത് ദേശസ്നേഹമില്ലായ്മകൊണ്ടാെണന്ന് എങ്ങനെയാണ് പറയാനാവുക? രാജ്യസ്നേഹം എല്ലായ്പോഴും പ്രദർശിപ്പിച്ചുനടക്കേണ്ട കാര്യമല്ലെന്നും ഇത്തരമൊരു രീതിക്ക് തുടക്കമിട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
ജനം എഴുന്നേറ്റുനിൽക്കണമെന്നാണ് സർക്കാർ നിലപാെടങ്കിൽ എന്തുകൊണ്ട് ഇതിനായി ചട്ടങ്ങളുണ്ടാക്കുന്നില്ലെന്നും അദ്ദേഹം ഇതുസംബന്ധിച്ച പൊതുതാൽപര്യഹരജിയിൽ വാദം കേൾക്കെ ചോദിച്ചു. ഇൗ വിഷയത്തിൽ ജനുവരി ഒമ്പതിനകം കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.