Photo credit; Twitter

അവർ മരങ്ങളെ ചേർത്തുപിടിച്ചു; വിമാനത്താവള വിപുലീകരണത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി: വിമാനത്താവള വിപുലീകരണത്തിനായി 10,000ത്തിൽ അധികം മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ 'സേവ് താനൊ' പ്രതിഷേധം. ഡെറാഡൂൺ വിമാനത്താവളത്തിന് മുമ്പിൽ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേർ തടിച്ചുകൂടി. 'സേവ് താനൊ' എന്നെഴുതിയ പ്ലക്കാർഡുകളുമായി എത്തിയവർ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നായിരുന്നു പ്രതിഷേധം.

243 ഏക്കർ വനഭൂമി എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്ക് കൈമാറുന്നതിനായി ദേശീയ വന്യജീവി ബോർഡിെൻറ അനുമതി തേടുന്നതിന് ഉത്തരാഖണ്ഡ് സർക്കാർ ശ്രമിച്ചതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. അനുമതി ലഭിച്ചാൽ ഡെറാഡൂണിലെ ജോളി ഗ്രാൻറ് വിമാനത്താവള വിപുലീകരണത്തിനായി നാനോ ഏരിയയിലെ 10,000ത്തിൽ അധികം മരങ്ങൾ മുറിച്ചുമാറ്റപ്പെടും.


ഉത്തരാഖണ്ഡ് ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ വിമാനത്താവള വിപുലീകരണത്തിന് തന്ത്രപരമായ പ്രധാന്യമുണ്ടെന്നാണ് സർക്കാറിെൻറ വാദം. ജൂണിൽ ഗംഗോത്രി ദേശീയ ഉദ്യാനത്തിലെ 73 ഹെക്ടർ ഭൂമി ഉത്തരാഖണ്ഡ് സംസ്ഥാന വന്യജീവി ഉപദേശക സമിതിയുടെ അനുമതിയോടെ കൈമാറിയിരുന്നു. മൂന്ന് റോഡുകൾ നിർമിക്കുന്നതിെൻറ ഭാഗമായായിരുന്നു ഇത്.

നിലവിൽ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2140 മീറ്ററാണ്. പുതിയ ടെർമിനൽ 2021 ഒക്ടോബറോടെ പൂർത്തിയാക്കാനാണ് നീക്കം. ഇതോടെ റൺവേയുടെ നീളം 2765 മീറ്ററിലെത്തും. 353 കോടിയുടേതാണ് പദ്ധതി.

പദ്ധതിക്കായി നിരവധി വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ആവാസവ്യവസ്ഥയാണ് നശിപ്പിക്കപ്പെടുക. ആനകളുടെ പ്രധാന വിഹാര കേന്ദ്രവും പരിസ്ഥിതി ലോലപ്രദേശവുമാണ് ഇവിടം. 

Tags:    
News Summary - Save Thano Locals oppose expansion of Dehradun airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.