കോഴിക്കോട്: രാഹുൽ ഗാന്ധിയെ എം.പിയായി തെരഞ്ഞെടുത്തതാണ് കേരളം ചെയ്ത വിനാശകരമായ കാര്യമെന്ന് ചരിത്രകാരൻ ര ാമചന്ദ്ര ഗുഹ. ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിക്കെതിരെ രാഹുലിന് ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യ ക്തമാക്കി.
സ്വാതന്ത്ര്യസമരകാലത്ത് പാരമ്പര്യമുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. എന്നാൽ, ഇപ്പോഴത് കുടുംബാധിപത്യം മാത്രമുള്ള പാർട്ടിയായി അധഃപതിച്ചു. ഇതാണ് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം വളരാനുള്ള പ്രധാനകാരണമെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
ഞാൻ രാഹുൽ ഗാന്ധിക്കെതിരല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഇന്ത്യയിലെ യുവാക്കൾക്ക് അഞ്ചാം തലമുറ കുടുംബാധിപത്യത്തിലുള്ള നേതാവിനെയല്ല ആവശ്യം. രാഹുൽ ഗാന്ധിയെ മലയാളികൾ വീണ്ടും തെരഞ്ഞെടുക്കകയാണെങ്കിൽ മോദിക്ക് 2024ൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.