ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിൽ കഴിയുന്നവരുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന കൂടിക്കാഴ്ചകൾ തുടരുന്നു. കാൽനടയായി പലായനം ചെയ്യുകയായിരുന്ന അന്തർസംസ്ഥാന തൊഴിലാളികളുമായി ചർച്ച നടത്തിയതിന് പിന്നാലെ ഒാൺലൈൻ ടാക്സി ഡ്രൈവറുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഡൽഹിയിലെ ഉബർ ഡ്രൈവറായ പർമാനന്ദുമായി ലോക്ഡൗണിനെ തുടർന്നുണ്ടായ ദുരിതങ്ങൾ ചോദിച്ചറിയുന്നതിെൻറ ചിത്രം രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പർമാനന്ദും അദ്ദേഹത്തെപ്പോലുള്ളവരും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അതിരാവിലെ സംഭാഷണം നടത്തി. അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു എന്ന വരികളോടെയാണ് രാഹുൽ ചിത്രം പങ്കുവെച്ചത്.
സംഭാഷണത്തിെൻറ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹരിയാനയിലെ അംബാലയിൽനിന്നു ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് നടന്നു പോകുകയായിരുന്ന സംഘവുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.