ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധ ി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകും. കോൺഗ്രസ് ഏതെങ്കിലും വാഗ്ദാനം നല്കിയിട് ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
പ്രധാനമന്ത്രി സാധാരണ മനുഷ്യനല്ല രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ്. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ രാജ്യമാണ് സംസാരിക്കുന്നത്. മോദി കർഷകരുടെ ലോൺ എഴുതി തള്ളിയില്ല. പക്ഷെ വൻകിട വ്യവസായികൾക്ക് വായ്പ നൽകി. അവർ രാജ്യം വിട്ടു. കോൺഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ കാർഷിക കടം എഴുതി തള്ളിയെന്നും രാഹുൽ വ്യക്തമാക്കി.
രാജ്യത്തെ ചിലർ രാജ്യസ്നേഹികൾ എന്ന് അവകാശപ്പെടുന്നു. എന്നിട്ടും ധീര ജവാന്മാർ ജീവത്യാഗം ചെയ്തപ്പോൾ മോദി പ്രചാരണ ദ്യശ്യ ചിത്രീകരണത്തിലായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
കാവൽക്കാരൻ കള്ളനാണ്. റഫാലിലൂടെ അനിൽ അംബാനിക്ക് 30,000 കോടി നൽകിയെന്നും രാഹുൽ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.