മീററ്റ്: സ്വന്തം ഗ്രാമത്തിലെത്താൻ എട്ട് മാസത്തെ ഗർഭിണിയായ ഭാര്യെയയും കൂട്ടി നൂറുലധികം കിലോമീറ്റുകൾ നടന് ന കുടിയേറ്റ തൊഴിലാളിക്ക് വാഹനസൗകര്യവും ധനഹസായവും നൽകി നാട്ടുകാർ. സഹാറൻപൂരിലെ തൊഴിലിടത്തിൽ നിന്ന് ബുലന ്ദ്ശഹറിലേക്ക് കാൽനടയായി പോവുകയായിരുന്ന തൊഴിലാളിക്കും കുടുംബത്തിനുമാണ് നാട്ടുകാരും പൊലീസും തുണയായത്. മീററ്റിലെ ആളുകളാണ് പൊലീസ് സഹായത്തോടെ ഇവർക്ക് ധനസഹായവും യാത്രചെയ്യാൻ ആംബുലൻസും ഒരുക്കി നൽകിയത്.
ശരിയായ ഭക്ഷണമോ െവള്ളവുമില്ലാതെ അവശായ വാകിൽ, യസ്മീൻ ദമ്പതികളെ മീററ്റ് സ്വദേശികളായ നവീൻകുമാറും രവീന്ദ്രയും കാണുകയായിരുന്നു. മീററ്റിലെ െസാഹ്റാബ് ഗേറ്റ് ബസ്സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ഇവർക്ക് യുവാക്കൾ ഭക്ഷണവും വെള്ളവും നൽകി. ശേഷം നൗഛണ്ഡി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെകട്ർ പ്രേംപാൽ സിങ്ങിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രേംപാൽ സിങ് സ്ഥലത്തെത്തുകയും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ദമ്പതികൾക്ക് ഭക്ഷണവും പണവും നൽകി. ബുലന്ദ്ശഹറിലെ ഇവരുടെ ഗ്രാമത്തിലേക്ക് പോകാൻ ആംബുലൻസും വിളിച്ചുനൽകി.
സഹാറൻപൂരിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വാകിൽ രണ്ടു ദിവസമാണ് ഭാര്യയെയും കൂട്ടി നടന്നു നീങ്ങിയത്. ഫാക്ടർ ഉടമ അനുവദിച്ച മുറിയിലാണ് താമസിക്കുച്ചിരുന്നതെന്ന് യാസ്മീൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരോട് മങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഗ്രാമത്തിലേക്ക് പോകാൻ പണം ചോദിച്ചെങ്കിലും തൊഴിലുടമ അത് നൽകിയില്ലെന്നും അവർ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിെൻറ പലഭാഗങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികൾ ദുരിതത്തിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.