ന്യൂഡൽഹി: നിരവധി പൗരത്വ സമരേകസുകളിൽ അഭിഭാഷകനായ അഡ്വ. മഹ്മൂദ് പ്രാചയുടെ ഒാഫിസിൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ഹാജരാകാനും റെയ്ഡിെൻറ പൂർണ വിഡിയോ ഹാജരാക്കാനും ഡൽഹി കോടതി ഉത്തരവിട്ടു. ഡൽഹി പൊലീസ് സ്പെഷൽ സെൽ നടത്തിയത് നിയമവിരുദ്ധമായ റെയ്ഡാണെന്ന് കാണിച്ച് പ്രാച പട്യാല ഹൗസ് കോടതിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പൗരത്വ സമര കേസുകളിൽ പൊലീസ് വേട്ടയാടുന്നവർക്കുവേണ്ടി കേസ് നടത്തുന്നതിനിടയിലാണ് ഡൽഹി പൊലീസ് മണിക്കൂറുകൾ നീണ്ട റെയ്ഡ്.
പൗരത്വ സമരത്തിനിറങ്ങിയവരെയും നിരപരാധികളെയും ഡൽഹി വംശഹത്യ കേസിൽ കുടുക്കുന്നതിനെതിരെ പ്രാച നൽകിയ കേസുകൾ പലതും കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് നേരത്തേ നൽകിയ ഒരു ഹരജിയിൽ പരിമിതമായ പരിശോധനക്ക് നൽകിയ അനുവാദം ഉപയോഗിച്ചാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ വിപുലമായ റെയ്ഡ് നടത്തിയത്. തനിക്കെതിരെ നൽകിയ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രാച നേരത്തേ ബോധിപ്പിച്ചിരുന്നു.
ഡിസംബർ 24ന് ഉച്ചക്ക് 12ന് തുടങ്ങിയ റെയ്ഡ് 25ന് പുലർച്ച മൂന്നു വരെ നീണ്ടുനിന്നുവെന്നും റെയ്ഡിൽ ഹാർഡ് ഡിസ്കും മറ്റു കേസുകളുടെ രേഖകളും അടക്കമുള്ളവ കൊണ്ടുപോയി. കേസ് ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.