ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് 2000 രൂപയിൽ കൂടുതൽ റൊക്കം പണമായി സംഭാവന നൽകരുതെന്ന് ആദായ നികുതി വകുപ്പ്. ഇതടക്കം നിയമവിരുദ്ധമായ പണമിടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പുമായി വകുപ്പ് പരസ്യം ഇറക്കി. തെരഞ്ഞെടുപ്പ് ഫണ്ടിടപാട് സുതാര്യമാക്കാനുള്ള നടപടിയെന്ന പ്രഖ്യാപനത്തോടെ ഇൗ വർഷാദ്യം ‘തെരഞ്ഞെടുപ്പ് ബോണ്ട്’ സർക്കാർ ഇറക്കിയിരുന്നു. അവ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളിൽനിന്ന് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാമെന്നാണ് വ്യവസ്ഥ.
ചൊവ്വാഴ്ച പ്രമുഖ പത്രങ്ങളിലാണ് ആദായനികുതി വകുപ്പിെൻറ പരസ്യം വന്നത്. രജിസ്റ്റർ ചെയ്യപ്പെട്ട ട്രസ്റ്റുകൾക്കോ രാഷ്ട്രീയ പാർട്ടികൾേക്കാ 2000 രൂപക്കു മുകളിൽ റൊക്കം പണമായി സംഭാവന ചെയ്യരുതെന്ന് പരസ്യം നിർദേശിച്ചു. രാഷ്ട്രീയ സംഭാവനകളുടെ കാര്യത്തിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഇത്തരമൊരു പരസ്യം നൽകുന്നത് ആദ്യമാണ്. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ് വേറെയുമുണ്ട്. ഒരു വ്യക്തിയിൽനിന്ന് ഒരു ദിവസം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ റൊക്കം പണമായി സ്വീകരിക്കരുത്.
സ്ഥാവര സ്വത്തു കൈമാറ്റത്തിന് 20,000 രൂപയിൽ കൂടുതൽ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. ബിസിനസ്, പ്രഫഷൻ എന്നിവയുടെ ചെലവിന് 10,000 രൂപയിൽ കൂടുതൽ കറൻസി കൈമാറ്റം പാടില്ല. കാഷ്ലെസ് രീതിയിലേക്ക് മാറണം. വ്യവസ്ഥകൾ ലംഘിക്കുന്നത് നികുതിയോ പിഴയോ അടക്കേണ്ട സാഹചര്യം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.