ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രി ഡൽഹി നഗരത്തിൽ കവർച്ചക്കിരയായി. ശനിയാഴ്ച ഡൽഹി സിവില്‍ ലൈനിലുള്ള ഗുജറാത്തി സമാജ് ഭവൻ ഗേറ്റിനു സമീപത്തുവെച്ച് മോദിയുടെ സേഹാദരെൻറ മകൾ ദമയന്തി ബെൻ പേട്ടലിെൻറ പഴ്സും മൊബൈലും ബൈക്കിലെത്തിയ രണ്ടുപേർ തട്ടിപ്പറിക്കുകയായിരുന്നു.
വിലപിടിപ്പുള്ള രണ്ട് ഫോണുകളും 56,000 രൂപയും നഷ്ടമായതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.
വിവിധ രേഖകളും നഷ്ടമായി. അമൃത്സർ സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തിയതായിരുന്നു യുവതി. മൊബൈൽ ഫോണുകളും ബാഗുകളും തട്ടിപ്പറിക്കുന്ന സംഘം ഡൽഹിയിൽ വ്യാപകമായിട്ടുണ്ട്. സി.സി.ടി.വിയടക്കം പരിശോധിച്ച് നടപടി സീകരിച്ചുവരുന്നതായി സിവിൽലൈൻ െപാലീസ് വ്യക്തമാക്കി.
മലയാളികളടക്കം നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ േഫാണടക്കം വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായത്. ദിവസങ്ങൾക്കുമുമ്പ് മോഷണം തടയുന്നതിനിടെ മാധ്യമപ്രവർത്തകക്കും മലയാളി നഴ്സിനും സാരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.