ന്യൂഡൽഹി: ലോക്ഡൗണും ചുഴലിക്കാറ്റുംമൂലം പട്ടിണിയായതോടെ വാർധക്യ പെൻഷൻ വാങ്ങാൻ 100 വയസായ അമ്മയെ മകൾ കട്ടിലിൽ കിടത്തി റോഡിലൂടെ വലിച്ചിഴച്ച് ബാങ്കിലെത്തിച്ചു. ഒഡീഷയിൽ ഭുവനേശ്വറിൽനിന്ന് 433കിലോമീറ്റർ അകലെ നുപാഡ ജില്ലയിലാണ് സംഭവം.
ലോക്ഡൗൺ തുടങ്ങിയശേഷം തൊഴിലില്ലാതായതോടെ കുടുംബം പട്ടിണിയായി. ഇതിനിടെയാണ് 100 വയസ് പ്രായമായ അമ്മക്ക് പെൻഷൻ തുക ബാങ്കിലെത്തിയിട്ടുണ്ടെന്ന് അറിയുന്നത്. പെൻഷൻ വാങ്ങാനെത്തിയപ്പോൾ ഗുണഭോക്താവ് നേരിട്ടെത്താതെ പെൻഷൻ തുക കൈമാറാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതോടെ നടക്കാൻ പോലും കഴിയാത്ത അമ്മയെ കട്ടിലിൽ കിടത്തി പൊരിവെയിലത്ത് യുവതി കിലോമീറ്ററുകൾ താണ്ടുകയായിരുന്നു.
യുവതി അമ്മയെ കട്ടിലിൽ കിടത്തിയ ശേഷം വലിച്ചുകൊണ്ടുപോകുന്നതിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഒഡീഷ സർക്കാരിനെതിരെ പ്രതിഷേധവും രൂക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.