ഒ.ബി.സി സംവരണം: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റു പിന്നാക്ക സമുദായങ്ങൾക്കുള്ള (ഒ.ബി.സി) സംവരണ സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമീഷന് നൽകിയ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഡിസംബർ 17നാണ് കോടതി ഈ നിർദേശം നൽകിയത്. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം സർക്കാറി‍െൻറ പ്രധാന പരിഗണനകളിലൊന്നാണെന്നും തദ്ദേശ സ്ഥാപനങ്ങളിലെ മറ്റു പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യമില്ലായ്മ ഈ ലക്ഷ്യത്തിന് മങ്ങലേൽപിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

ഇടക്കാല നടപടിയെന്ന നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നാലുമാസത്തേക്ക് മാറ്റിവെക്കാൻ നിർദേശം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഒ.ബി.സി വിഭാഗക്കാരുടെ പ്രാതിനിധ്യത്തോടെ തെരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ടു നീങ്ങുമ്പോഴാണ് കോടതി ഇടപെടലുണ്ടായത്. ഇത് ഈ വിഭാഗക്കാർക്ക് അഞ്ചുവർഷം അവസരനഷ്ടത്തിന് കാരണമാകും. ഈ വിഷയത്തിൽ നേരത്തേയുള്ള ഭരണഘടന ബെഞ്ചി‍െൻറയും മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചി‍െൻറയും ഉത്തരവുകൾ നിർബന്ധമായും പരിഗണിക്കുന്നതോടൊപ്പം ഒ.ബി.സിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുകയെന്നതും പ്രധാനമാണെന്നും കേന്ദ്രം വ്യക്തമാക്കി. നാലുമാസം തെരഞ്ഞെടുപ്പ് നീട്ടിയാൽ സംസ്ഥാനത്തിന് ഈ വിഷയത്തിൽ കമീഷെൻറ റിപ്പോർട്ട് സമർപ്പിക്കാനാകും. അതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തുകയും തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആൾക്ക്/ സമിതിക്ക് ചുമതല കൈമാറാനും സാധിക്കും. ഇതിൽ സംവരണം ഉറപ്പാക്കുകയും ആകാം -കേന്ദ്രം അറിയിച്ചു.

Tags:    
News Summary - OBC reservation: Center in the Supreme Court against the order in the Madhya Pradesh local body elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.