കൊൽക്കത്ത: എൻ.ആർ.സിയിൽ നിന്ന് പുറത്തായ 19 ലക്ഷത്തിലേറെപ്പേരുടെ ഉത്തരവാദിത്തം ഏറ ്റെടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആ വശ്യപ്പെട്ടു. സ്വന്തം രാജ്യത്താണ് ഇത്രയുംപേർ അഭയാർഥികളാക്കപ്പെട്ടതെന്നും അവർ ക ൂട്ടിച്ചേർത്തു.
പൗരത്വപ്പട്ടികയെ ശക്തമായി എതിർക്കുന്ന കക്ഷിയാണ് തൃണമൂൽ കോ ൺഗ്രസ്. കഴിഞ്ഞ വർഷം കരട് പട്ടിക പുറത്തുവിട്ടപ്പോൾ ബംഗാളിൽനിന്ന് അസമിലേക്ക് മ മത പ്രത്യേക സംഘത്തെ അയച്ചിരുന്നു.
19 ലക്ഷംപേരുടെ ഭാവി എന്താകും, അവർക്കിനി എന്ത് സംഭ വിക്കും എന്നതിൽ മുഖ്യമന്ത്രി കുടത്ത ആശങ്കയിലാണെന്ന് മുതിർന്ന ടി.എം.സി നേതാവ് ഫിർഹാദ് ഹക്കീം പറഞ്ഞു.
പാർലമെൻറിലും എൻ.ആർ.സി വേണം –അധീർ രഞ്ജൻ ചൗധരി
ന്യൂഡൽഹി: അസം പൗരത്വപ്പട്ടിക വിഷയത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. എൻ.ആർ.സി പാർലമെൻറിലും സംഘടിപ്പിക്കണമെന്ന് പരിഹസിച്ച കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി.
‘‘രാജ്യം അവരുടെ കൈയിലാണ്. ആഗ്രഹിക്കുന്നിടത്തെല്ലാം അവർ പൗരത്വ പരിശോധന നടത്തും. അസമിൽ അവർ പരാജയപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലേക്കും അവർ പോയേക്കാം.
പാർലമെൻറിലും പരിശോധന നടത്തണം. ഞാനുമൊരു പുറംനാട്ടുകാരനാണ്. എൻെറ പിതാവ് ബംഗ്ലാദേശിലായിരുന്നു ജീവിച്ചത്’’ -അന്തിമ എൻ.ആർ.സി പ്രസിദ്ധീകരിച്ചതിൻെറ പശ്ചാത്തലത്തിൽ ചേർന്ന കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം അധീർ രഞ്ജൻ ചൗധരി ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.