ന്യൂഡൽഹി: േകാൺഗ്രസിെൻറ ഒൗദ്യോഗിക ആൻഡ്രോയ്ഡ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ സിംഗപ്പൂർ കമ്പനിക്ക് ചോർത്തുന്നതായി ബി.ജെ.പി ആരോപണം. ബി.ജെ.പിയുടെ െഎ.ടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണവുമായി ട്വിറ്ററിൽ രംഗത്തുവന്നത്.
ആപ്പിെൻറ ഡിസ്ക്ലൈമർ വിവരങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച അമിത്, കോൺഗ്രസ് ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറുന്നതായി ആരോപിക്കുന്നു. ഡിസ്ക്ലൈമറിലുള്ള വിവരങ്ങളനുസരിച്ച് ആർക്ക് വേണമെങ്കിലും കോൺഗ്രസ് സ്വകാര്യ വിവരങ്ങൾ കൈമാറാം. അത് കേംബ്രിഡ്ജ് അനലറ്റിക്കയോ ചൈനീസ് എംബസിയോ ചിലപ്പോൾ മാവോയിസ്റ്റകൾ വരെയാവാൻ സാധ്യതയുണ്ടെന്നും അമിത് പറഞ്ഞു.
Full marks to @INCIndia for stating upfront that they'll give your data to **practically anyone** - undisclosed vendors, unknown volunteers, even 'groups with similar causes'. In theft of all forms, Congress has never been discreet! pic.twitter.com/FCSIv6nPMn
— Amit Malviya (@malviyamit) March 26, 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനായ മോദി ആപ്പ് ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഏലിയട്ട് ആൽഡേഴ്സൻ കഴിഞ്ഞ വെളിപ്പെടുത്തിയിരുന്നു. ഇതിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വാർത്തകളിൽ ഇടം നേടുകയും ചെയ്തു. ഇതിന് മറുപടിയായാണ് അമിത് മാളവ്യയുടെ ആരോപണം.
Hi! My name is Narendra Modi. I am India's Prime Minister. When you sign up for my official App, I give all your data to my friends in American companies.
— Rahul Gandhi (@RahulGandhi) March 25, 2018
Ps. Thanks mainstream media, you're doing a great job of burying this critical story, as always.https://t.co/IZYzkuH1ZH
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.