യു.പിയിൽ ഹോളി ദിനത്തിൽ നരബലിക്കായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; രണ്ടുപേർ പിടിയിൽ

ഉത്തർപ്രദേശിലെ നോയിഡയിൽ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ ഹോളി ദിനത്തിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തി.

പ്രതികളിലൊരാൾ കുട്ടിയുടെ അയൽവാസിയാണ്. വിവാഹം നടക്കാത്തതിൽ ഇയാൾ അങ്ങേയറ്റം ദുഃഖിതനായിരുന്നു. ഇതിന് പരിഹാരം എ​ന്നോണം യുവാവ് മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. വിവാഹം കഴിക്കാൻ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗം എന്ന നിലക്കാണ് നരബലി നിർദ്ദേശിച്ചത്. മന്ത്രവാദിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഛിജാർസി ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയാണ് സംഘത്തിന്റെ പിടിയിലായത്. മാർച്ച് 13നാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ ബാഗ്പത് ജില്ലയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ നോയിഡ) ഹരീഷ് ചന്ദർ പറഞ്ഞു.

സെക്ടർ 63 പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഛിജാർസിയിലെ നാട്ടുകാർ ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് അവർ പൊലീസിനെ സമീപിക്കുകയായിരുന്നു.

സോനു ബാൽമീകി, കൂട്ടാളി നീതു എന്നിവരാണ് പിടിയിലായത്. മന്ത്രവാദി സതേന്ദ്ര ഉൾപ്പെടെ മൂന്നുപേർ കൂടി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ ചരിത്രമൊന്നുമില്ലെന്നും എന്നാൽ അവർ പതിവായി മദ്യം കഴിക്കാറുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Noida Girl, 7, Kidnapped For 'Human Sacrifice' On Holi, 2 Arrested: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.