പൗരത്വനിയമ പ്രക്ഷോഭം: അഖിൽ െഗാഗോയ് എം.എൽ.എക്ക് എതിരായ ഒരു കേസ് കൂടി കോടതി തള്ളി

ഗുവാഹതി: പൗരത്വനിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അസമിലെ സിബ്സാഗർ എം.എൽ.എയും രായ്ജോർ ദൾ പ്രസിഡൻറുമായ അഖിൽ ഗൊഗോയിക്കെതിരായ ഒരു കേസ് കൂടി എൻ.ഐ.എ കോടതി തള്ളി. ദേശീയ അന്വേഷണ ഏജൻസി ചുമത്തിയ മറ്റൊരു കേസും നേരത്തെ തള്ളിയിരുന്നു. അറിയപ്പെട്ട കർഷക പ്രക്ഷോഭകനായ ഗൊഗോയ് അസമിലെ പൗരത്വനിയമ പ്രക്ഷോഭങ്ങളുടെ പേരിൽ 2019 ഡിസംബർ മുതൽ ജയിലിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഗുവാഹതി മെഡിക്കൽ കോളജിലാണ് നിലവിൽ അദ്ദേഹം.

ഗുവാഹതിയിലെ ചാന്ദ്മാരിയിൽ രജിസ്റ്റർ ചെയ്ത കേസാണ് അവസാനമായി കോടതി തള്ളിയത്. ദിബ്രുഗഢിലെ ചബുവയിൽ രജിസ്റ്റർ ചെയ്ത കേസ് ആദ്യം തള്ളി. യു.എ.പി.എ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ഗൊഗോയ്ക്കെതിരെ കേസ് എടുത്തിരുന്നത്.

കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് മൂന്നു പേരെയും ഇതോടൊപ്പം കോടതി വിട്ടയച്ചു. ഗൊഗോയ്ക്ക് ജാമ്യം നൽകിയതിനെതിരെ നേരത്തെ എൻ.ഐ.എ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ഗൊഗോയിയെ ലക്ഷ്യമിടാനുള്ള എൻ.ഐ.എ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണെന്ന് 

Tags:    
News Summary - NIA court discharges Akhil Gogoi in second case related to anti-CAA protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.