ട്രാൻസ്ജെൻഡറിനെ വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി; യുവാവ് പിടിയിൽ

ഇൻഡോർ: ട്രാൻസ്ജെൻഡർ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കിയയാൾ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 28 മുതൽ കാണാതായ സോയ കിന്നർ എന്ന ട്രാൻസ്ജെൻഡർ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഇവരുടെ മൃതദേഹത്തിന്റെ ഒരു ഭാഗം ഒരിടത്ത് കണ്ടെത്തിയപ്പോൾ മൃതദേഹത്തിന്റെ മറ്റൊരു ഭാഗം ഇരയെ കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ആഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നറി​ന്റെയാണ് മൃതദേഹം എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡി.സി.പി) സമ്പത്ത് ഉപാധ്യായ പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ ഖജ്‌റാന സ്വദേശി നൂർ മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തതായി ഡി.സി.പി പറഞ്ഞു.

നൂർ മുഹമ്മദി​ന്റെ മൊഴിയിൽനിന്ന്: ഭാര്യ അവളുടെ മാതൃ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് നൂർ ട്രാൻസ്‌ജെൻഡർ സോയയുമായി സോഷ്യൽ മീഡിയയിൽ സംസാരിച്ചു. തുടർന്ന് സോയയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് ​പൊലീസ് പറഞ്ഞു. സോയ ട്രാൻസ്‌ജെൻഡറാണെന്ന് നൂർ മുഹമ്മദ് അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതേ തുടർന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.സി.പി പറഞ്ഞു.

സോയയുടെ മൃതദേഹം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒരു കഷണം ചാക്കിൽ നിറച്ച് ബൈപ്പാസിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറുഭാഗം വലിച്ചെറിയാൻ കഴിയാതെ വീട്ടിലെ പെട്ടിയിൽ ഒളിപ്പിച്ചു. 

Tags:    
News Summary - Mutilated Body Found In Indore, A Piece Was Found At Accused's Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.