മുംബൈ: 93ലെ മുംബൈ സ്ഫോടനപരമ്പരക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷ പ്രത്യേക ടാഡ കോടതി അടുത്തമാസം ഏഴിന് വിധിക്കും. ജൂൺ 16നാണ് അധോലോക നേതാക്കളായ അബു സലിം, മുസ്തഫ ദോസ എന്നിവരും താഹിർ മർച്ചൻറ്, കരീമുല്ല ഖാൻ, ഫിറോസ് ഖാൻ, റിയാസ് സിദ്ദീഖി എന്നിവരും കുറ്റക്കാരാണെന്ന് പ്രത്യേക ജഡ്ജി ജി.എ. സനപ് വിധിച്ചത്. തുടർന്ന് ശിക്ഷ സംബന്ധിച്ച വാദപ്രതിവാദം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. വാദപ്രതിവാദം പുരോഗമിക്കുന്നതിനിടെ മരിച്ച മുസ്തഫ േദാസെക്കതിരെ ശിക്ഷാവിധി ഉണ്ടാകില്ല.
കരീമുല്ല, താഹിർ, ഫിറോസ് എന്നിവർക്ക് വധശിക്ഷ നൽകണമെന്നാണ് സി.ബി.െഎ അഭിഭാഷകൻ വാദിച്ചത്. വധശിക്ഷ അർഹിക്കുന്ന കുറ്റങ്ങളാണ് സലിമിനെതിരെ തെളിഞ്ഞതെങ്കിലും സലിമിനെ പിടികൂടി ഇന്ത്യക്ക് കൈമാറിയ പോർച്ചുഗീസ് സർക്കാറുമായുള്ള ഉടമ്പടി മാനിച്ച് ജീവപര്യന്തം തടവ് നൽകണമെന്നാണ് സർക്കാർ വാദിച്ചത്.
രണ്ടാംഘട്ട വിചാരണ നേരിട്ടവരാണ് ഇവരെല്ലാം. ആദ്യ ഘട്ടത്തിൽ യാക്കൂബ് മേമനും കുടുംബാംഗങ്ങളും അടക്കം 129 പേരാണ് വിചാരണ നേരിട്ടത്. ഇവരിൽ മലയാളി ഉൾപ്പെടെ 29 പേരെ കോടതി വെറുതെവിട്ടു. 2006ലായിരുന്നു വിധി. രണ്ടുവർഷം മുമ്പാണ് യാക്കൂബ് മേമന് വിധിച്ച വധശിക്ഷ നാഗ്പൂർ സെൻട്രൽ ജയിലിൽ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.