ഗാസിയാബാദ്: പെൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച 22കാരി അറസ്റ്റിലായി. മൂന്ന് മാസം മുൻപ് ജന്മം നൽകിയ കുഞ്ഞിനെയാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ആൺകുട്ടിയെ പ്രസവിക്കാത്തതിൽ തന്നോട് തന്നെ ഉണ്ടായ ദ്വേഷ്യം മൂലമാണ് കുഞ്ഞിനെ കൊന്നത് എന്നാണ് ആരതി എന്ന ഗാസിയാബ്ദ് സ്വദേശിനി പൊലീസിനോട് പറഞ്ഞത്.
കോപം മൂലം ഞായറാഴ്ച തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം താൻ വാഷിങ് മെഷിനിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. നേരത്തേ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ യുവതി പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
എന്നാൽ, ആൺകുഞ്ഞിന് ജന്മം നൽകാൻ തങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.