കൊൽക്കത്ത: പ്രധാനമന്ത്രി നന്ദ്രേമോദിയെ വീണ്ടും പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. വാളുയർത്തിപ്പിടിച്ച് വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദിയെന്നായിരുന്നു തരൂരിെൻറ പരിഹാസം.
േമാദി ഏകാംഗ സർക്കാറാണ്. അദ്ദേഹം പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവർ. ഇന്ത്യയിൽ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരുടെ ഒാഫീസുകളിൽ ഏറ്റവും കേന്ദ്രീകൃതമായ ഒാഫീസാണ് നിലവിലുള്ളതെന്നും ശശി തരൂർ വിമർശിച്ചു. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഒാഫീസാണ്. എല്ലാ ഫയലുകളും പ്രധാനമന്ത്രിയുടെ ഒാഫീസിലേക്കാണ് അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മറ്റു പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടും. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആയിരിക്കണമെന്നില്ല എന്നും തരൂർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേൾ എന്ന് ശശി തരൂർ വിശേഷിപ്പിച്ചതിനെതിരെ ബി.ജെ.പി ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.