ന്യൂഡൽഹി: പെരുമാറ്റ ചട്ടലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമർശനവുമായ ി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. എന്തിനാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടാക്കിയിരിക്കു ന്നത്. മോദിയുടെ പെരുമാറ്റച്ചട്ടമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പിലാക്കുന്നതെന്നും സുർജേവാല വിമർശിച്ചു.
സൈന്യത്തെ അപമാനിച്ച ആദിത്യനാഥിന് കമീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്. ചട്ടം ലംഘിച്ച നിതി ആയോഗ് വൈസ് ചെയർമാനെ ഇനി ആവർത്തിക്കരുതെന്ന് ശാസിക്കുകയാണ് ചെയ്തത്. സത്യത്തിന് മുന്നിൽ തെരഞ്ഞെടുപ്പ് കമീഷൻ ഭയക്കുന്നത് എന്തിനാണെന്നും സുര്‍ജേവാല ചോദിച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവിെൻറ പ്രതികരണം.
ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമീഷന്‍ താക്കീത് ചെയ്യുകയാണുണ്ടായത്. കോൺഗ്രസിെൻറ പ്രകടനപത്രികയിലുള്ള ന്യായ് പദ്ധതിയെ വിമർശിച്ച നിതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമീഷൻ ശാസിക്കുക മാത്രമാണ് ചെയ്തത്. മോദിയുടെ ബയോപിക് ചിത്രത്തെ വിലക്കുകയോ നമോ ടി.വി സംബന്ധിച്ച് അന്വേഷണം നടത്തുകയോ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തിട്ടില്ല. കമീഷെൻറ ഇത്തരം അലംഭാവത്തിനെതിരെയാണ് രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.