യു.പി മന്ത്രിമാരുടെ ആദായനികുതി ഇനി സർക്കാർ അടക്കില്ല

ലഖ്േനാ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആദായ നികുതി ഇനിമു തൽ അവർ സ്വയം അടക്കേണ്ടിവരും. മന്ത്രിസഭാംഗങ്ങളുടെ ആദായനികുതി അവർതന്നെ അടക്കാനു ം ഇതിനായുള്ള നിയമഭേദഗതി അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഇതോടെ കഴിഞ്ഞ 40 വർഷമായി പൊതുഖജനാവിൽനിന്ന് മന്ത്രിമാരുടെ നികുതി അടക്കുന്ന പതിവിന് വിരാമമാകുമെന്ന് സർക്കാർ വക്താവും വൈദ്യുതി മന്ത്രിയുമായ ശ്രീകാന്ത് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വി.പി. സിങ് മുഖ്യമന്ത്രിയായിരുന്ന ’81ലാണ്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആദായനികുതി സർക്കാർ അടക്കുന്ന നിയമം പ്രാബല്യത്തിൽ വന്നത്. തുടർന്ന് വിവിധ പാർട്ടികളുടെ ഇന്നോളമുള്ള 19 മുഖ്യമന്ത്രിമാരും ആയിരത്തോളം മന്ത്രിമാരും ഇതിെൻറ ആനുകൂല്യം അനുഭവിച്ചു.

Tags:    
News Summary - ministers income tax will not pay by government in UP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.