മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ െപാലീസിെൻറ വെടിയേറ്റുമരിച്ച മംഗളൂരുവിലെ നൗഷിൻ, അബ്ദുല്‍ ജലീല്‍ എന്നിവരുടെ വീടുകളാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്.
രാജ്യത്തെ ജനങ്ങളെ രണ്ടായിതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുക, നഗരങ്ങളില്‍ 144 പ്രഖ്യാപിക്കുക, കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, മാധ്യമപ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്യുക, കരുതല്‍തടങ്കലില്‍ വെക്കുക തുടങ്ങിയ ജനാധിപത്യവിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കുനേരെ പ്രയോഗിക്കുന്നത്. എതിര്‍ശബ്ദങ്ങളെ സഹിഷ്ണുതയോടെ കേള്‍ക്കുക എന്നുള്ളതാണ് ജനാധിപത്യത്തിെൻറ മര്യാദ. അതിെൻറ സകലസീമകളും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധംതന്നെ വരും ദിവസങ്ങളില്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, എം.സി. ഖമറുദ്ദീന് എം.എല്‍.എ, മുസ്ലിം ലീഗ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന് തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.