ന്യൂഡൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ ഹാസ്യാത്മകമായി വിമർശിച്ച കുനാൽ കംറക്കെതിരെ കോടതിയലക്ഷ്യ നടപടി. അർണബിനെ ജയിൽമോചിതനാക്കിയ വിധി വന്ന് 24 മണിക്കൂറിനകമാണ് കുനാലിനെതിരെ കോടതിയലക്ഷ്യത്തിന് കത്തും അനുമതിയും തയാറായത്.
ഒൗറംഗാബാദിലെ ശ്രീരംഗ് കട്നേശ്വർകർ എന്നയാൾക്ക് നൽകിയ അനുമതി പത്രത്തിൽ കുനാൽ കംറയുടെ ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് കെ.കെ വേണുഗോപാൽ വ്യക്തമാക്കി.
കുനാലിെൻറ ട്വീറ്റുകൾ പരിശാധിച്ചുവെന്നും അവ ഹാസ്യത്തിെൻറയും കോടതിയലക്ഷ്യത്തിനുമിടയിലുള്ള രേഖ മറികടക്കുന്നതാണെന്നും എ.ജി വ്യക്തമാക്കി. 'ഓണർ എന്നോ കെട്ടിടം വിട്ടു' 'ഈ രാജ്യത്തിെൻറ സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ' എന്നീ ട്വീറ്റുകൾക്കു പുറമെ ത്രിവർണപതാകക്ക് പകരം ഭരണകക്ഷിയായ ബി.ജെ.പിയുടെ കൊടി നാട്ടിയ കാവി നിറത്തിലുള്ള സുപ്രീംകോടതി കെട്ടിടം ചിത്രീകരിച്ചുവെന്ന് എ.ജി കുറ്റപ്പെടുത്തി.
സുപ്രീംകോടതിയും അതിലെ ജഡ്ജിമാരും സ്വതന്ത്രവും നിഷ്പക്ഷവുമല്ല എന്നും ഭരണകക്ഷിയായ ബി.ജെ.പിയുടെതാണ് കോടതിയെന്നും പാർട്ടിയുടെ നേട്ടത്തിനുവേണ്ടിയാണ് അത് നിലനിൽക്കുന്നതെന്നുമുള്ള ദുസ്സൂചനയാണത്. ഇത് കോടതിയലക്ഷ്യമാണെന്ന് എ.ജി വ്യക്തമാക്കി. മറ്റു ട്വീറ്റുകളും അങ്ങേയറ്റം അധിക്ഷേപാർഹമാണെന്നും ഇവയെല്ലാം കോടതിയലക്ഷ്യ നടപടിക്ക് മതിയാകുമോ എന്ന് കോടതി തന്നെ തീരുമാനിക്കട്ടെ എന്നും നടപടിക്ക് അനുമതി നൽകി എ.ജി വ്യക്തമാക്കി.
എന്നാൽ കെ.കെ. വേണുഗോപാലിെൻറ അനുമതിയെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രൂക്ഷമായി വിമർശിച്ചു. കുനാൽ കംറ പറഞ്ഞത് ഇഷ്ടപ്പെടാത്തവരും മോശമായി കാണുന്നവരുമുണ്ടാകാമെങ്കിലും അതെങ്ങനെ കോടതിയലക്ഷ്യമാകുമെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു. നീതിനിർവഹണത്തിന് തടസ്സമാകുേമ്പാഴാണ് അത് കോടതിയലക്ഷ്യമാവുക. ഇവയൊന്നും അതല്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.