ബംഗളൂരു: യെദിയൂരപ്പ സർക്കാറിൽ 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ആറു ദിവസത്തിനുശേഷ ം വകുപ്പ് വിഭജനം. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിങ്കളാഴ്ച മുഖ്യമന്ത്രി യെദിയൂര പ്പ, ഗവർണർ വാജുഭായ് വാലക്ക് നൽകിയ പട്ടികക്ക് രാത്രിയോടെ അംഗീകാരമായി. സഖ്യസർക്ക ാറിെൻറ വീഴ്ചക്ക് കാരണമായ ഒാപറേഷൻ താമര നീക്കത്തിന് നിർണായക പങ്കുവഹിച്ച ബി.ജെ.പി ന േതാവ് ഡോ. അശ്വത് നാരായൺ ഉൾപ്പെടെ മൂന്നുപേരെ ഉപമുഖ്യമന്ത്രിമാരാക്കിയിട്ടുണ്ട്. ക ർണാടകയിൽ ആദ്യമായാണ് ഒരു മന്ത്രിസഭയിൽ മൂന്നു ഉപമുഖ്യമന്ത്രിമാർ. ലക്ഷ്മൺ സാവഡി, ഗ ോവിന്ദ് കർജോൽ എന്നിവരാണ് മറ്റു ഉപമുഖ്യമന്ത്രിമാർ. ഫലത്തിൽ മുഖ്യമന്ത്രി യെദിയൂ രപ്പക്ക് കടിഞ്ഞാണിടുന്ന തരത്തിലാണ് കേന്ദ്ര നിർദേശപ്രകാരം മൂന്നു ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യെദിയൂരപ്പ സർക്കാറിെൻറ ആദ്യഘട്ട മന്ത്രിസഭ വികസനം നടന്നത്. ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിൽ യെദിയൂരപ്പക്ക് അതൃപ്തിയുണ്ടായിരുന്നു. ബസവരാജ് ബൊമ്മൈ ആണ് ആഭ്യന്തര മന്ത്രി. റവന്യൂ വകുപ്പാണ് ആർ. അശോകക്ക് നൽകിയത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വ്യവസായ വകുപ്പ് ലഭിച്ചപ്പോൾ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പക്ക് ഗ്രാമീണ വികസന, പഞ്ചായത്ത് രാജ് വകുപ്പ് ലഭിച്ചു.
ബി. ശ്രീരാമുലുവാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രി. മന്ത്രിസഭയിലെ ഏക വനിത മന്ത്രിയായ ശശികല ജോലെക്ക് വനിത ശിശുക്ഷേമത്തിെൻറ ചുമതല ലഭിക്കും. ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോൽ പൊതുമരാമത്തും ഡോ. അശ്വത് നാരായൻ ഉന്നത വിദ്യാഭ്യാസം, ഐ.ടി, ബയോടെക്നോളജി, സയൻസ് വകുപ്പുകളും ലക്ഷ്മൺ സാവഡി ഗതാഗതം വകുപ്പും കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ എം.എൽ.എമാർ ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്.
ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്ന അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരും വരും ദിവസങ്ങളിൽ ബി.ജെ.പിക്കെതിരെ തിരിയും. നിയമസഭ തെരഞ്ഞെുടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവഡിക്ക് പാർട്ടിതലത്തിലെ പ്രവർത്തനമികവാണ് ഗുണകരമായത്. സാവഡിയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് എം.എൽ.എ ആക്കാനാണ് നീക്കം. എന്നാൽ, മന്ത്രിസ്ഥാനം നൽകിയതിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഇപ്പോഴും എതിർപ്പുണ്ട്. സാവഡിക്ക് ഉപമുഖ്യമന്ത്രി പദവി നൽകിയാൽ തനിക്ക് രണ്ടാം ഘട്ട വികസനത്തിൽ മന്ത്രി സ്ഥാനം വേണ്ടെന്ന് മുതിർന്ന എം.എൽ.എ ഉമേഷ് കാട്ടി നേരത്തേ തന്നെ ഭീഷണി മുഴക്കിയിരുന്നു. അതിനാൽ വകുപ്പ് വിഭജനം വരും ദിവസങ്ങളിൽ ബി.ജെ.പിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കും.
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് തിരിച്ചടി ബംഗളൂരു: അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹരജിയിൽ വേഗത്തിൽ വാദംകേൾക്കണമെന്ന അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ അപേക്ഷ സുപ്രീകോടതി തള്ളി. വിമതനീക്കം നടത്തിയതിനെ തുടർന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കിയ കർണാടക നിയമസഭയിലെ കോൺഗ്രസിലെ 14ഉം ജെ.ഡി.എസിലെ മൂന്നും എം.എൽ.എമാർ നൽകിയ അപേക്ഷയാണ് സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയത്.
ബി.ജെ.പിക്ക് കർണാടകയിൽ സർക്കാർ രൂപവത്കരിക്കാൻ വഴിയൊരുക്കി വിമത എം.എൽ.എമാർ രാജി നൽകുകയായിരുന്നു. എന്നാൽ, സ്പീക്കർ കെ. രമേശ്കുമാർ ഇവരുടെ രാജി സ്വീകരിക്കാതെ നടപടിയെടുത്തു. അയോഗ്യതാ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ വേഗത്തിൽ വാദംകേൾക്കണമെന്ന് വിമതർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹതഗി ആവശ്യപ്പെട്ടു.
എന്നാൽ, സാധാരണ ഹരജി പരിഗണിക്കുന്ന മാനദണ്ഡം അനുസരിച്ച് മാത്രമേ എം.എൽ.എമാരുടെ ഹരജിയും പരിഗണിക്കാനാകൂവെന്ന് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് നീണ്ടുേപായാൽ അയോഗ്യരാക്കപ്പെട്ടവർക്ക് യെദിയൂരപ്പ മന്ത്രിസഭയിലെത്താനുള്ള സാധ്യതകൾക്കും മങ്ങലേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.