കാൺപൂർ ട്രെയിനപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കാൺപൂരിൽ ട്രെയിൻ പാളം തെറ്റി നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് മെബൈൽ മെഡക്കൽ ടീം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം നൽകുെമന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുമായി അപകടത്തെകുറിച്ച് ചർച്ചനടത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പരിക്കേൽക്കാത്ത യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കാൻ  ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വക്താവ് വിജയ് കുമാർ പറഞ്ഞു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.

ട്രെയിനപകടത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സംഭവത്തിൽ അനുേശാചനം രേഖപ്പെടുത്തി. അപകടത്തിന്‍റെ കാരണം അന്വേഷണത്തിലൂടെ റെയിൽവേ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ കൂട്ടിച്ചേർത്തു.

Tags:    
News Summary - kanpoor train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.