ബംഗളൂരു: ജെ.എൻ.യു മുൻ വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ കനയ്യ കുമാറിെൻറ പ്ര ഭാഷണം സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനം ഇടപെട്ട് വേദിമാറ്റി. വടക്കൻ കർണാടകയിലെ ഗുൽബർഗ സർവകലാശാലയിൽ നടത്താനിരുന്ന പരിപാടിയാണ് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കാമ്പസിനുള്ളിൽ അനുമതി നിഷേധിച്ചത്.
സർവകലാശാലയിലെ ബി.ആർ. അംബേദ്കർ പഠന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവ്വാഴ്ച നടത്താനിരുന്ന പ്രഭാഷണത്തിന് വൈസ് ചാൻസലർ ഇൻ ചാർജ് പരിമള അംബേദ്കർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് സർവകലാശാല കാമ്പസിന് പുറത്തുള്ള വിശേശ്വരയ്യ എൻജിനീയറിങ് ഭവനിലേക്ക് പരിപാടി മാറ്റി. കനയ്യ കുമാറിെൻറ പരിപാടി അരങ്ങേറിയാൽ കാമ്പസിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും സംഘർഷത്തിന് സാധ്യതയുണ്ടെന്നും കർണാടക സർക്കാർ നൽകിയ മുന്നറിയിപ്പിെന തുടർന്നാണ് അനുമതി പിൻവലിച്ചതെന്ന് വി.സി അറിയിച്ചു. കനയ്യ കുമാർ കാമ്പസിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഗുൽബർഗ സർവകലാശാല റിസർച്ച് സ്കോളേഴ്സ് അസോസിയേഷനും െഗസ്റ്റ് െലക്ചറേഴ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ‘ഭരണഘടനയും യുവാക്കളുടെ പങ്കും’ എന്ന വിഷയത്തിലായിരുന്നു കനയ്യ കുമാറിെൻറ പ്രഭാഷണം.
മോദിക്കാലത്ത് ജനാധിപത്യം അപകടത്തിൽ –കനയ്യ കുമാർ
ബംഗളൂരു: നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് കനയ്യ കുമാർ പറഞ്ഞു. ഗുൽബർഗ സർവകലാശാലയിലെ തെൻറ പ്രഭാഷണം അവസാന നിമിഷം അധികൃതർ വിലക്കിയതിനു പിന്നാലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥാപനങ്ങളെയും സ്വതന്ത്ര സംവിധാനങ്ങളെയും ബി.ജെ.പി ഭരണകാലത്ത് ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.