ജമ്മു: ജമ്മുകശ്മീരിൽ സി.െഎ.എസ്.എഫ് സൈനികൻ ഭാര്യ ഉൾപ്പെടെ മൂന്നു പേരെ വെടിവെച്ചുകൊലപ്പെടുത്തി. സഹ സൈനികനുമായി വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയതിനാണ് ഭാര്യയെയും സഹപ്രർത്തകനെയും അയാളുടെ ഭാര്യയെയും വെടിവെച്ച് കൊന്നത്. കോൺസ്റ്റബിൾ രാജേഷ് ഭാര്യ ശോഭ എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികൾ.
ഇന്ന് പുലർച്ചെ 2 മണിക്ക് കിശ്ത്വാർ ജില്ലയിലെ ധുലാസ്ഥിയിലായിരുന്നു സംഭവം. എൻ.എച്ച്.പി.സി പവർ പ്ലാൻറിെൻറ സുരക്ഷക്കായി സി.െഎ.എസ്.എഫിനെ വിന്യസിച്ചിരുന്നു. ഇവിടെ വെച്ചാണ് െഎ. സുരീന്ദർ ജവാൻ മൂന്ന് പേർക്ക് നേരെയും സർവീസ് തോക്ക് ഉപയോഗിച്ച് തുടർച്ചയായി വെടിയുതിർത്തത്. തെലങ്കാന സ്വദേശിയായ ഇയാൾ 2014 ൽ ആണ് സി.െഎ.എസ്.എഫിൽ ചേരുന്നത്.
കൃത്യം ചെയ്ത ജവാനെ സസ്പെൻഡ് ചെയ്തതായും, രണ്ട് ദമ്പതിമാരുടെ നാല് കുട്ടികളുടെയും സംരക്ഷണം ഫോഴ്സ് ഏറ്റെടുക്കുന്നതായും സി.െഎ.എസ്.എഫ് ഡി.ജി ഒ.പി സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.