ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ‘ഹിൻഡൻബർഗ്’ അന്വേഷണ റിപ്പോർട്ട് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമിതി അന്വേഷിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും.
അഡ്വ. വിശാൽ തിവാരിയാണ് ഹരജിക്കാരൻ. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇതേ വിഷയത്തിലെ മറ്റൊരു ഹരജി വെള്ളിയാഴ്ച പരിഗണിക്കുന്ന കാര്യവും അദ്ദേഹം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
ഈ സാഹചര്യത്തിൽ തന്റെ ഹരജിയും കേൾക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസ് അനുവദിച്ചു. ‘ഹിൻഡൻബർഗ്’ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വൻ നഷ്ടത്തിന് കാരണമാവുകയും ചെയ്തെന്ന് തിവാരി പറഞ്ഞു.
കോർപറേറ്റുകൾക്ക് 500 കോടിയിൽ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിർദേശം നൽകണമെന്നും തിവാരിയുടെ പൊതുതാൽപര്യ ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.