ന്യൂഡൽഹി: ബോംബ് നിർമാണവും സ്ഫോടനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ആരിസ് ഖാനാണ് ഡൽഹി പൊലീസ് പ്രത്യേക സംഘത്തിെൻറ പിടിയിലായത്. ഇന്ത്യൻ മുജാഹിദീൻ അംഗമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 2008 സെപ്റ്റംബർ 19ന് ഡൽഹി ജാമിഅ നഗറിലെ ബട്ല ഹൗസ് ഏറ്റുമുട്ടൽ നടന്ന സമയത്ത് ആരിസ് ഖാൻ മറ്റു നാലുപേർക്കൊപ്പം അവിടെയുണ്ടായിരുന്നുവത്രെ. ഇൗ സംഭവത്തിൽ രണ്ട് ഇന്ത്യൻ മുജാഹിദീൻ ഭീകരരെ പൊലീസ് വധിക്കുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. അതേസമയം, പൊലീസ് സംഘത്തെ നയിച്ച ഏറ്റുമുട്ടൽ വിദഗ്ധൻ മോഹൻ ചന്ദ് ശർമ കൊല്ലപ്പെട്ടു.
2008ലെ ഡൽഹി സ്ഫോടന പരമ്പരയടക്കം നിരവധി ബോംബ് കേസുകളിൽ ആരിസ് ഖാൻ പ്രതിയാണെന്നും ഇയാൾ ഉൾപ്പെട്ട ഇത്തരം സംഭവങ്ങളിൽ 165 പേർ മരിച്ചിട്ടുണ്ടെന്നും സ്പെഷൽ സെൽ ഡി.സി.പി പ്രമോദ് സിങ് കുശ്വ പറഞ്ഞു. 2007ലെ യു.പി സ്ഫോടനം, 2008ലെ ജയ്പുർ സ്ഫോടന പരമ്പര, 2008ലെ അഹ്മദാബാദ് സ്ഫോടനങ്ങൾ തുടങ്ങിയവയിൽ പ്രതിയാണ്. ബോംബ് നിർമാണ വിദഗ്ധനാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.