ന്യൂഡൽഹി: ലോക്ഡൗൺ സമയത്ത് സ്ത്രീകൾക്ക് നേരെയുള്ള ഗാർഹിക പീഡനങ്ങളുടെ എണ്ണം വർധിച്ചതായി ദേശീയ വനിത കമീഷൻ . മാർച്ച് 23 മുതൽ ഏപ്രിൽ 16വരെ 587 പരാതികളാണ് കമീഷന് ലഭിച്ചത്. ഇതിൽ 239 എണ്ണം ഗാർഹിക പീഡനങ്ങളായിരുന്നുവെന്നും ദേ ശീയ വനിത കമീഷൻ അറിയിച്ചു.
ദേശീയ വനിത കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി 27മുതൽ മാർച്ച് 22 വരെ 123 പരാതികൾ മാത്രമാണ് ലഭിച്ചത്. അതേസമയം കഴിഞ്ഞ 25 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച പരാതികളുടെ എണ്ണം 239 ആയി ഉയർന്നു. ഇതിൽ കൂടുതൽ പരാതികളും ഗാർഹിക പീഡനങ്ങളെ തുടർന്നാണ്. ഗാർഹിക പീഡനങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദേശീയ വനിത കമീഷൻ അടിയന്തര സഹായം നൽകുന്നതിനായി വാട്സ്ആപ് സൗകര്യം ഏർപ്പെടുത്തി. 72177135372 എന്ന വാട്സ്ആപ് നമ്പറിൽ സ്ത്രീകൾക്ക് അവശ്യ സഹായം ലഭ്യമാകും.
ലോക്ഡൗണിൽ കുടുംബം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയതോടെയാണ് ഇൗ കാലയളവിൽ ഇത്രയധികം പരാതികൾ ലഭിച്ചതെന്ന് ദേശീയ വനിത കമീഷൻ ചെയർപേഴ്സൻ രേഖ ശർമ പറഞ്ഞു. മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.