ന്യൂഡൽഹി: ഇന്ത്യയുടെയും ബംഗ്ലാദേശിെൻറയും അതിർത്തിയുമായി ബന്ധെപ്പട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്ര നേതാക്കൾ അടുത്ത ആഴ്ച ധാക്കയിൽ സമ്മേളിക്കും. മോദി വീണ്ടും ഇന ്ത്യൻ പ്രധാനമന്ത്രി ആയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ചർച്ച. ഇരുരാജ്യത്തിെൻറയും അതിർത്തി രക്ഷ സേനകളുടെ ഡയറക്ടർ ജനറൽമാരാകും പങ്കെടുക്കുക.
1975നുശേഷം ഇരുരാജ്യവും തമ്മിെല 48ാമത് യോഗമാണ് ധാക്കയിൽ നടക്കുക. അഞ്ചുദിവസത്തെ സന്ദർശനത്തിന് അതിർത്തി രക്ഷ സേന േമധാവി ആർ.കെ. മിശ്രയടക്കം 10 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ഈ മാസം 11 മുതലാണ് ചർച്ചകൾ.
ആഭ്യന്തര മന്ത്രാലയത്തിനു പുറമേ, മയക്കുമരുന്നുവിരുദ്ധ സേനയിൽനിന്നും ധാക്കയിലെ ഇന്ത്യൻ ഹൈകമീഷനിൽനിന്നും പ്രതിനിധികൾ ചർച്ചക്കെത്തും. സ്വർണവും മയക്കുമരുന്നും കള്ളക്കടത്ത് നടത്തുന്നവരുടെ ഇഷ്ടയിടമാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി. അതു തടയാനുള്ള ചർച്ചകൾക്കാണ് ഇരു രാജ്യവും പ്രധാന്യം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.