ഹരിദ്വാര്‍: ഗംഗ നദി ശാശ്വതമായി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസമായി ഉപവാസസമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രഫ. ജി.ഡി. അഗര്‍വാള്‍ (86) മരിച്ചു. ‘ക്ലീന്‍ ഗംഗ’ ആവശ്യമുന്നയിച്ച് ജൂണ്‍ 22 മുതല്‍ ഉപവാസത്തിലായിരുന്നു. പൊലീസ് ബലംപ്രയോഗിച്ച് ഹരിദ്വാറിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗംഗക്കുവേണ്ടി സമർപ്പിച്ച ജീവിതമാണ് വ്യാഴാഴ്ച അണഞ്ഞു പോയത്.
ഉപവാസദിവസങ്ങളിൽ മൂന്ന് ഗ്ലാസ് വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. പരിഹാരമുണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ വെള്ളം കുടിക്കുന്നത് നിർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. കാൺപുര്‍ ഐ.ഐ.ടിയിലെ പ്രഫസറായിരുന്നു. ഗംഗ നദിക്കുവേണ്ടി ഇത് ആറാംതവണയാണ് ഉപവാസം അനുഷ്ഠിക്കുന്നത്.മാലിന്യം ഒഴിവാക്കി ഗംഗയുടെ ഒഴുക്ക് സുഗമമാക്കണം എന്ന ലളിതമായ ആവശ്യം ഉന്നയിച്ചാണ് അദ്ദേഹം സമരപാതയിലെത്തിയത്. സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ് എന്ന പേര് സ്വീകരിച്ചിരുന്നു.
മോദി സർക്കാർ ഗംഗ നദിക്കുവേണ്ടി 2000 കോടിയുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനിടെയാണ് പരിസ്ഥിതി പ്രവർത്തകനായ അഗർവാളിെൻറ രക്തസാക്ഷിത്വം. ജനനം 1932ൽ ഷാൻലിയിലാണ് ജനനം. െഎ.െഎ.ടിയിൽ പരിസ്ഥിതി എൻജിനീയറിങ് പ്രഫസറായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിെൻറ മെംബർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012ലാണ് സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.