ഹൈദരാബാദ്: ഹൈദരാബാദില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ആറുനില കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി.
സൈബറാബാദ് സോണിലെ നാനാക്രാംഗുഡയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ചവരില്‍ ഏറെപ്പേരും ആന്ധ്രപ്രദേശിലെ തീരദേശ പ്രദേശത്തുനിന്നുള്ളവരാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിടനിര്‍മാണം നടന്നതെന്ന് പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.