വിവിപാറ്റ് സംബന്ധിച്ച ഹരജികൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്നായിരുന്നു ഹരജികളിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, തെരഞ്ഞെടുപ്പു നടത്തിപ്പിന്‍റെ വലിയ വെല്ലുവിളികൾക്കിടയിൽ വിവിപാറ്റ് സ്ലിപ് മുഴുവൻ ഒത്തുനോക്കുകയെന്ന അധികഭാരം തെരഞ്ഞെടുപ്പു കമീഷന്‍റെ തലയിൽ വെച്ചുകെട്ടാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. സാങ്കേതിക വിദ്യയുടെ പുരോഗതിക്കിടയിൽ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം യുക്തിസഹമല്ല. വിവിപാറ്റ് സ്ലിപ്പ് വോട്ടർമാർക്ക് ഒത്തുനോക്കാൻ നൽകണമെന്നും ശേഷം അത് ബാലറ്റ് ബോക്സിൽ സൂക്ഷിക്കണമെന്നുമുള്ള ആവശ്യവും പരമോന്നത കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, കോടതി ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുമുണ്ട്. അവ വിശദമായി പരിശോധിക്കാം.




 

എന്താണ് വിവിപാറ്റ്? എന്തിനാണ് വിവിപാറ്റ്?

'വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍' എന്നതിന്‍റെ ചുരുക്കെഴുത്താണ് വിവിപാറ്റ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമാണ് വിവിപാറ്റുകൾ നിർമിക്കുന്നത്. ഇലക്രട്രോണിക് വോട്ടിങ്ങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്‍ററാണ് ലളിതമായി പറഞ്ഞാൽ വിവിപാറ്റ്. പ്രിന്‍ററുംപ്രിന്‍റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടക്കം രണ്ട് ഘടകങ്ങളാണ് വിവിപാറ്റിന് ഉള്ളത്. വോട്ടർ ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. വോട്ടർമാർക്ക് ആ പേപ്പർ സ്ലിപ്പ് കണ്ടുകൊണ്ട് സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് ഏഴ് സെക്കന്‍റ് സമയമാണ് ലഭിക്കുക. സ്ലിപ്പ് കൈയിലെടുക്കാനോ ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാനോ പറ്റില്ല. ഏഴ് സെക്കന്‍റിന് ശേഷം രസീതുകൾ വിവിപാറ്റ് മെഷീനിന്‍റെ അടിഭാഗത്തെ പെട്ടിയിലേക്ക് വീഴും. തുടർന്ന് ഒരു ബീപ് ശബ്ദം മെഷീനിൽ നിന്ന് കേൾക്കുന്നതോടെ വോട്ടിങ് പൂർത്തിയാകും.




 

കോടതിയിൽ പോയത് ആരൊക്കെ?

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സംഘടന 2023 മാർച്ചിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് വോട്ടിങ് മെഷീനിലെ കണക്കും വിവിവാറ്റ് സ്ലിപ്പുകളും തമ്മിൽ ഒത്തുനോക്കണമെന്നായിരുന്നു ആവശ്യം. ഒത്തുനോക്കൽ വേഗത്തിലാക്കാൻ വിവിപാറ്റുകളിൽ ബാർകോഡുകൾ ഉപയോഗിക്കാമെന്ന നിർദേശവും എ.ഡി.ആർ മുന്നോട്ടുവെച്ചു. ഇലക്ട്രോണിക് യന്ത്രങ്ങൾ ഉപയോഗിച്ച് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാമോയെന്നതും ഓരോ പാർട്ടി ചിഹ്നങ്ങൾക്കും ബാർകോഡ് നൽകാമോയെന്നതും തെരഞ്ഞെടുപ്പ് കമീഷന് പരിഗണിക്കാവുന്ന വിഷയങ്ങളാണെന്ന് വെള്ളിയാഴ്ച വിധിപറഞ്ഞുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷൻ വിവിപാറ്റ് സംവിധാനം കൊണ്ടുവന്നത്?

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് പല പാർട്ടികൾക്കും ആദ്യകാലം മുതൽക്കേ സംശയമുണ്ടായിരുന്നു. 2010ലാണ് വിവിപാറ്റ് എന്ന ആശയം തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെക്കുന്നത്. ഇലക്ട്രോണിക് യന്ത്രത്തിലൂടെയുള്ള വോട്ടിങ് സുതാര്യമാക്കുക ലക്ഷ്യമിട്ടായിരുന്നു ഇത്. 2011ലാണ് വിവിപാറ്റിന്‍റെ ആദ്യ പരീക്ഷണം നടന്നത്. 2013 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ വിദഗ്ധ സമിതി വിവിപാറ്റ് സംവിധാനം ഉപയോഗിക്കാൻ അനുമതി നൽകി. ആ വർഷം അവസാനം തെരഞ്ഞെടുപ്പ് നിയമത്തിൽ ഇതിനനുസൃതമായ ഭേദഗതികൾ വരുത്തുകയും ചെയ്തു.

2013ൽ നാഗാലാൻഡിലെ നോക്സെൻ നിയമസഭ മണ്ഡലത്തിലാണ് രാജ്യത്ത് ആദ്യമായി വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി വിവിപാറ്റ് വ്യാപകമാക്കാൻ തെര. കമീഷൻ തീരുമാനിച്ചു.




 

എന്തുകൊണ്ടാണ് അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകൾ മാത്രം എണ്ണുന്നത്?

ഓരോ മണ്ഡലത്തിലെയും അഞ്ചു പോളിങ് ബൂത്തുകളിലെ വോട്ടുയന്ത്രവും വിവിപാറ്റും ഒത്തുനോക്കുകയാണ് തെരഞ്ഞെടുപ്പു കമീഷൻ ഇപ്പോൾ ചെയ്തു വരുന്ന രീതി. 2018ലാണ് വിവിപാറ്റ് സംവിധാനത്തിന്‍റെ കൃത്യത ഉറപ്പാക്കാനുള്ള ഒരു രീതി കണ്ടെത്താൻ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനോട് തെ. കമീഷൻ ആവശ്യപ്പെടുന്നത്. ആദ്യം, ഏതെങ്കിലുമൊരു ബൂത്ത് തെരഞ്ഞെടുത്ത് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതായിരുന്നു രീതി. ഇത് പിന്നീട് ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകൾ എന്ന നിലയിലേക്ക് വർധിപ്പിച്ചു. നറുക്കെടുപ്പിലൂടെയാണ് ഈ അഞ്ച് ബൂത്തുകൾ തീരുമാനിക്കുക.

കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറല്ലാത്തതെന്ത്?

പേപ്പർ സ്ലിപ്പുകൾ എണ്ണുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉയർത്തിയത്. ഒരു പോളിങ് സ്റ്റേഷനിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കുന്നതിന് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു മണിക്കൂർ സമയം വേണമെന്ന് കമീഷൻ കോടതിയെ അറിയിച്ചു. മാത്രവുമല്ല, വോട്ട് യന്ത്രത്തിലെ വോട്ട് എണ്ണി പൂർത്തിയായ ശേഷമേ വിവിപാറ്റ് എണ്ണൽ ആരംഭിക്കാനാകൂ. ഇത് കാരണം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് ഏറെ സമയം വൈകുന്ന പ്രവൃത്തിയാകുമെന്നും കമീഷൻ അറിയിച്ചു.അടിസ്ഥാന സൗകര്യങ്ങളുടെയും ആളുകളുടെയും ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള കാരണങ്ങളും ഉയർത്തിക്കാട്ടി.

എന്തിനാണ് രാഷ്ട്രീയ പാർട്ടികൾ വിവിപാറ്റ് സ്ലിപ്പുകളുടെ വ്യാപകമായ പരിശോധന ആവശ്യപ്പെടുന്നത്?

വോട്ടിങ് സുതാര്യമാക്കുന്നതിനാണ് കൂടുതൽ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് രാഷ്ട്രീയ പാർട്ടികൾ, പ്രധാനമായും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫലപ്രഖ്യാപനത്തിൽ താമസമുണ്ടാകുന്നുവെന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നുവെന്ന് ഉറപ്പാക്കലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 100 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ ആവശ്യമുയർന്നെങ്കിലും കമീഷൻ നിരാകരിക്കുകയാണുണ്ടായത്.




 

തെരഞ്ഞെടുപ്പു കമീഷന് കോടതി നൽകിയ പുതിയ നിർദേശങ്ങൾ എന്തൊക്കെ?

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ ഹരജി സുപ്രീംകോടതി തള്ളിയെങ്കിലും തെരഞ്ഞെടുപ്പു കമീഷന് കോടതി പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

1. വിവിപാറ്റ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ ചിഹ്നം ലോഡ് ചെയ്ത എല്ലാ യൂനിറ്റുകളും കണ്ടെയ്നറുകളിലാക്കി ബന്ധപ്പെട്ട സ്ഥാനാർഥിയോ പ്രതിനിധിയോ സാക്ഷ്യപ്പെടുത്തി സീൽ ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം. ഫലപ്രഖ്യാപനം കഴിഞ്ഞ് ചുരുങ്ങിയത് 45 ദിവസം ഈ യൂനിറ്റുകളും വോട്ടുയന്ത്രവും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കണം. വോട്ടുയന്ത്രത്തിന്‍റെ അതേ സുരക്ഷിതത്വം ഈ യൂനിറ്റുകൾക്കും നൽകണം. മേയ് ഒന്നു മുതൽ ഇത് നടപ്പാക്കണം.

2. രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ സ്ഥാനാർഥിക്ക് ബേൺഡ് മെമ്മറി സെമികൺട്രോളർ പരിശോധന ആവശ്യപ്പെടാൻ അവകാശമുണ്ട്. ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭ മണ്ഡലത്തിലെയും വോട്ടുയന്ത്രങ്ങളിലെ അഞ്ചു ശതമാനം വരെ ബേൺഡ് മെമ്മറി സെമികൺട്രോളറുകളാണ് ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനകം പരിശോധനക്ക് ആവശ്യപ്പെടാവുന്നത്. അപേക്ഷ നൽകുന്ന സ്ഥാനാർഥിയാണ് പരിശോധന നടത്തുന്നതിന്‍റെ ചെലവ് വഹിക്കേണ്ടത്. വോട്ടുയന്ത്രത്തിൽ കൃത്രിമം കണ്ടെത്തിയാൽ, ഈ ചെലവ് സ്ഥാനാർഥിക്ക് തിരിച്ചു കൊടുക്കണം.

3. പരിശോധിക്കണമെന്ന അപേക്ഷ എഴുതിക്കിട്ടിയാൽ, വോട്ടുയന്ത്രം നിർമിച്ച കമ്പനിയുടെ എൻജിനീയർമാർ വോട്ടുയന്ത്രം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഈ വോട്ടുയന്ത്രം തിരിച്ചറിയാൻ പോളിങ് ബൂത്തിലെ സീരിയൽ നമ്പറുമായി സ്ഥാനാർഥി ഒത്തുനോക്കണം. പരിശോധന സമയത്ത് സ്ഥാനാർഥിയും അവരുടെ പ്രതിനിധികളും ഹാജരുണ്ടായിരിക്കണം. പരിശോധന കഴിഞ്ഞാൽ ജില്ലാ ഇലക്ടറൽ ഓഫിസർ ബേൺഡ് മെമ്മറിയുടെ ആധികാരികത ഉറപ്പിക്കണം.

ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു പോളിങ് ബൂത്തുകളിലെ വോട്ടുയന്ത്രവും വിവിപാറ്റും ഒത്തുനോക്കുകയാണ് തെരഞ്ഞെടുപ്പു കമീഷൻ ഇപ്പോൾ ചെയ്തു വരുന്നത്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിനോക്കാൻ ഇലക്ട്രോണിക് യന്ത്രങ്ങൾ ഉപയോഗിക്കുക, പാർട്ടി ചിഹ്നങ്ങൾക്കൊപ്പം ബാർ കോഡ് ഉപയോഗപ്പെടുത്തുക എന്നിവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിട്ടുണ്ട്.




 

കോടതിയുടെ മറ്റ് നിരീക്ഷണങ്ങൾ

പോൾ ചെയ്ത വോട്ടു മുഴുവൻ വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കുക എന്നത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാൻ ഹരജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്‍റെ വോട്ട്, യന്ത്രത്തിൽ രേഖപ്പെടുത്തിയെന്നും അത് എണ്ണിയിട്ടുണ്ടെന്നും മനസ്സിലാക്കാൻ വോട്ടർക്ക് മൗലികമായ അവകാശമുണ്ട്. എന്നാൽ, ഭരണഘടനയുടെ 19(1) വകുപ്പു പ്രകാരം പൗരന് ലഭ്യമായ അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ല. ഇത്തരം അവകാശങ്ങളിൽ യുക്തമായ നിയന്ത്രണങ്ങൾ സർക്കാറിന് കൊണ്ടുവരാവുന്നതാണ്. ഈ കേസിലെ വിഷയം, വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള വോട്ടറുടെ അവകാശം നിറവേറ്റപ്പെടുന്നുണ്ടോ എന്നതാണ്. പേപ്പർ ബാലറ്റ് സമ്പ്രദായത്തിൽ അത്തരമൊരു അവകാശം എത്രമേൽ നിറവേറ്റിയെന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. സാങ്കേതിക വിദ്യയുടെ പുരോഗതിക്കിടയിൽ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം യുക്തിസഹമല്ലെന്ന് കോടതി നിരീക്ഷിച്ചു. 

Tags:    
News Summary - Supreme Court VVPAT judgment: What has changed and not changed?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.