ചെന്നൈ: തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മൂന്നു ദിവസത്തിനിടെ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 25 ആയി. സംസ്ഥാനത്തിെൻറ തെക്കൻ ജില്ലകളിൽ രണ്ടുദിവസംകൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ചെന്നൈ, രാമനാഥപുരം, തിരുെനൽവേലി, കടലൂർ, ചെങ്കൽേപട്ട്, കാഞ്ചിപുരം, റാണിപേട്ട, പുതുച്ചേരി, തൂത്തുക്കുടി, നീലഗിരി, വെല്ലൂർ, തിരുവള്ളൂർ, തിരുവണ്ണാമല, വിഴുപ്പുറം ജില്ലകളിലാണ് പേമാരി തുടരുന്നത്. തൂത്തുക്കുടി ഉൾപ്പെടെ തമിഴ്നാട്ടിലെ ആറു തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. ഒേട്ടറെ വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നുവരുന്നു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. പകർച്ചവ്യാധികളെ തുടർന്ന് മെഡിക്കൽ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് മേട്ടുപ്പാളയത്താണ് -18 സെ.മീ. കൂനുരിൽ 13 സെ.മീ. മഴ പെയ്തു.
കടലൂർ ജില്ലയിലാണ് മഴക്കെടുതികൾ കൂടുതലായും റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ 3,000ത്തിലധികം വീടുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുപ്പൂർ ഉദുമൽപേട്ട തിരുമൂർത്തി മല, പഞ്ചലിംഗ അരുവികളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്ത് നടൂരിൽ എ.ഡി കോളനിയിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീടുകൾ തകർന്ന സംഭവത്തിൽ 17 പേർ ദാരുണമായി മരിച്ചു. ചെന്നൈ അമ്പത്തൂർ ഷേഖ് അലി (46), പുതുക്കോട്ട കന്തസാമി (50), തഞ്ചാവൂർ ദുരൈകണ്ണ് (71), തിരുവാരൂർ രവിചന്ദ്രൻ (52), അരിയല്ലൂർ പൂേങ്കാതൈ (49) എന്നിവരാണ് മറ്റിടങ്ങളിൽ മരിച്ചത്. മേട്ടുപ്പാളയം-കൂനൂർ റോഡിൽ മരപ്പാലം ഉൾപ്പെടെ 12 ഇടങ്ങളിൽ മണ്ണിടിച്ചിലും മറ്റും സംഭവിച്ചത് ഉൗട്ടിയിലേക്കുള്ള ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
വാഹനങ്ങൾ കോത്തഗിരി വഴി തിരിച്ചുവിട്ടു. റെയിൽപാളത്തിലേക്ക് വൃക്ഷങ്ങളും പാറകളും മണ്ണും ഇടിഞ്ഞുവീണ് മേട്ടുപ്പാളയം-ഉൗട്ടി പർവത ട്രെയിൻ സർവിസ് രണ്ടു ദിവസത്തേക്ക് റദ്ദാക്കി. അണ്ണാ സർവകലാശാല ഉൾപ്പെടെ വിവിധ സർവകലാശാലകൾ പരീക്ഷകൾ റദ്ദാക്കി. സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിലായി മരിച്ച 25 പേരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായധനം അനുവദിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
മേട്ടുപ്പാളയം ദുരന്തത്തിന് കാരണമായ ചുറ്റുമതിൽ നിർമിച്ച ചക്രവർത്തി ടെക്സ്റ്റൈൽസ് ഉടമ ശിവസുബ്രഹ്മണ്യത്തിെൻറ(60) പേരിൽ െഎ.പി.സി. 304 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്നാടിന്റെ തീരമേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. മഴ ദുരിതാശ്വാസ പ്രവർത്തവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് 04425384520, 04425384530 എന്നീ നമ്പറുകളിൽ വിളിക്കാം. വാട്സാപ്പ്: 9445477205.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.