മുംബൈ: ഹജ്ജ് അപേക്ഷ, താമസസ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെ ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റലാക്കാനും നടപടികൾ സുതാര്യമാക്കാനും കഴിഞ്ഞതായി ന്യൂനപക്ഷകാര് യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഹജ്ജ് ഹൗസിൽ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ശതമാനം ഡിജിറ്റലാകുന്ന ഏക രാജ്യമാണ് ഇന്ത്യ. ഇതോടെ ഇടനിലക്കാരില്ലാതെ നേരിട്ട് ഹജ്ജിന് അപേക്ഷിക്കാൻ വഴിതെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ രണ്ടു ലക്ഷം ഹാജിമാരിൽ 1.23 ലക്ഷം പേർ ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഹജ്ജിന് പോകുന്നത്. പുരുഷ തുണയില്ലാതെ (മെഹറം) 2100 സ്ത്രീകൾ പോകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഹാജിമാരെ പരിശീലിപ്പിക്കാനുള്ള 650ഒാളം പേരാണ് പരിശീലന ക്യാമ്പിലെത്തിയത്. കേരളത്തിൽനിന്ന് നാലു സ്ത്രീകളുൾപ്പെടെ 49 പേർ പങ്കെടുത്തു.
‘ജില്ലതല പരിശീലനത്തിെൻറ പ്രായോഗിക വശങ്ങൾ’ വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥൻ മുജീബ് റഹ്മാൻ പുത്തലത്ത് ക്ലാസെടുത്തു. ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. മഖ്സൂദ് ഖാൻ, സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നൂർ റഹ്മാൻ ശൈഖ് തുടങ്ങിയവരും ക്ലാസെടുത്തു. ഞായറാഴ്ച തുടങ്ങിയ ക്യാമ്പ് തിങ്കളാഴ്ച വൈകീട്ടോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.