ഹൈദരാബാദ്: ജിംനേഷ്യത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും മോർഫ് ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തതിന് ബോവൻപള്ളിയിൽ ജിം പരിശീലകൻ അറസ്റ്റിലായി. പെൺകുട്ടിയുടെ പരാതിയിൽ ജിം പരിശീലകനായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയെന്നും ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
സംഭവത്തെ തുടർന്ന് ഭയന്ന പെൺകുട്ടി രാജുവിന് ആദ്യം നാല് ലക്ഷം രൂപയും 20 പവൻ സ്വർണാഭരണങ്ങളും നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു. ശേഷം പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഫിറ്റ്‌നസ് ആർ സോൺ ജിമ്മിൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി നോക്കുന്ന രാജുവാണ് പെൺകുട്ടിയെ ജിംനേഷ്യത്തിൽ വച്ച് പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.