ഭദർവാഹ് (ജമ്മു-കശ്മീർ): 23 വർഷം അന്യായമായി തടങ്കലിലടക്കപ്പെട്ടിട്ടും നിയമനടപ ടികൾക്ക് മുതിരാതെ അബ്ദുൽ ഗനി ഗോനി. അത് തെൻറ വിധിയാണെന്ന് സമാധാനിക്കുകയും ജ യിലിലെ മറ്റു തടവുകാരെ നല്ലത് പഠിപ്പിക്കാൻ ദൈവം നൽകിയ അവസരമായി അതിനെ കാണുകയുമാ ണ് അധ്യാപകൻ കൂടിയായ ഗോനി. ആരോടും വിദ്വേഷമില്ലെന്നും തെൻറ മാതാവിനോട് മകനെന്ന നിലയിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ സാധിക്കാതിരുന്നതാണ് ഏക പശ്ചാത്താപമെന്നും 57കാരൻ കൂട്ടിച്ചേർത്തു.
നീണ്ടകാലത്തെ ജയിൽവാസത്തിനുശേഷം സ്വന്തംനാട്ടിലെത്തിയ ഗോനിക്ക് കശ്മീരിലെ ദോഡ ജില്ലയിലെ ടൗൺഷിപ്പിൽ നൽകിയ സ്വീകരണത്തിൽ നിരവധി പേരാണ് സംബന്ധിച്ചത്. എത്തിയ ഉടൻ പ്രദേശത്തെ പ്രധാന പള്ളിയിൽ പോയി പ്രാർഥന നിർവഹിച്ചശേഷം മാതാപിതാക്കളുടെ ഖബറുകൾക്കരികിലെത്തി. കാത്തിരുന്ന മകനെ കാണാനാവാതെ മൂന്നു വർഷം മുമ്പ് മരിച്ച മാതാവിെൻറ ഖബറിൽ വീണ് ഗോനി വിങ്ങിപ്പൊട്ടി.
രണ്ട് പതിറ്റാണ്ടിലെ ഒാരോ ദിവസവും മകനുവേണ്ടി കാത്തിരുന്ന മാതാവ് മരിച്ചത് ഹൃദയം തകർന്നാണെന്ന് ഗോനിയുടെ സഹോദരി ശഫീഖ പറഞ്ഞു. മകനെ അവസാനമായി കാണണമെന്ന മരണക്കിടക്കയിലുള്ള മാതാവിെൻറ അവസാനത്തെ ആഗ്രഹം നിറവേറ്റാൻ മൂന്നു തവണ പരോളിനായി അപേക്ഷ നൽകിയിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
1996ലെ ബോംബ് കേസിൽ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ഗോനിയടക്കമുള്ള ആറു പേരെ കഴിഞ്ഞദിവസമാണ് രാജസ്ഥാൻ ഹൈകോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.