ഗാസിയബാദ്: എൽ.ഇ.ഡി ടി.വി പൊട്ടിത്തെറിച്ച് 17കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് സംഭവം. ഹർഷ് വിഹാർ സ്വദേശിയായ ഓമേന്ദ്രയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഓമേന്ദ്രയുടെ അമ്മ ഓംവതി, സുഹൃത്ത് കരൺ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഓമേന്ദ്ര ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്ന് ടി.വിയുടെ ചില്ല് കഴുത്തിലും മുഖത്തും കുത്തിക്കയറിയാണ് ഓമേന്ദ്രക്ക് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ വീടിന്‍റെ ഭിത്തിയും തകർന്നിട്ടുണ്ട്. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായും സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്നും പ്രദേശവാസികൾ പറഞ്ഞു.
ഭിത്തിയിൽ ഘടിപ്പിച്ച എൽ.ഇ.ഡി ടിവി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.