ന്യൂഡൽഹി: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ജാർഖണ്ഡിലെ ദൻബാദ് ജില്ലയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
ഋഷികേശ് ദേവ്ദികർ എന്നയാളാണ് അറസ്റ്റിലായത്. കത്രയിലെ രാജഗദിയ എന്ന സ്ഥലത്ത് മാസങ്ങളായി ഇയാൾ താമസിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഗൗരി ലങ്കേഷ് വധകേസിൽ 2018 നവംബറിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 18ാം പ്രതിയാണ് ഋഷികേശ്. കൊലപാതകത്തിൻെറ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ഋഷികേശെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലയാളികൾക്ക് പരിശീലനവും തോക്കുകളും എത്തിച്ച് നൽകിയത് ഇയാളാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.