ഓക്സിജൻ സിലിണ്ടറൊന്നിന് നൽകേണ്ടത് 90,000 രൂപ; കരിഞ്ചന്ത പൊളിച്ച് നാലുപേരെ അറസ്റ്റ് ചെയ്ത് ഹരിയാന പൊലീസ്

ഗുരുഗ്രാം: രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗവും ഒാക്സിജൻ ക്ഷാമവും നാശം വിതക്കവേ, ഓക്സിജൻ സിലിണ്ടർ ഭീമൻ വിലയീടാക്കി വിൽക്കാൻ ശ്രമിച്ച നാല് പേരെ ഹരിയാന പൊലീസും മുഖ്യമന്ത്രിയുടെ ഫ്ലൈയിങ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. 12,000 രൂപ വിലവരുന്ന സിലിണ്ടറുകൾ 90,000 രൂപ ഇൗടാക്കിയാണ് വിൽക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. മറ്റൊരു കേസിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത നിരക്കിൽ വിറ്റതിന് സോണിപത് പൊലീസ് ഒരു കമ്പനിയുടെ മാനേജരെ അറസ്റ്റ് ചെയ്തു.

ഓക്സിജൻ സിലിണ്ടറുകൾ കൂടുതൽ വിലയീടാക്കി വിൽക്കുന്നതായുള്ള സൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് അവരെ പിടികൂടുന്നതിനായി  ഒരു സംഘത്തെ രൂപീകരിക്കുകയായിരുന്നു. പിന്നാലെ, 48 കിലോ സിലിണ്ടർ വാങ്ങാനെന്ന വ്യാജേന അവരുമായി കരാറുണ്ടാക്കുകയും ചെയ്തു. 'ഒൻപത് ഓക്സിജൻ സിലിണ്ടറുകളും ഒരു കാറും അവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന്' പൊലീസ് അറിയിച്ചു.

കോവിഡ് -19 രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെയും മറ്റ് മരുന്നുകളുടെയും കരിഞ്ചന്ത തടയുന്നതിനായി, ഹരിയാന പൊലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. അതിലൂടെ ആളുകൾക്ക് ഓക്സിജൻ സിലിണ്ടറുകൾ, റെംഡെസിവിർ കുത്തിവയ്പ്പുകൾ, മറ്റ് ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ കരിഞ്ചന്തയുമായ ബന്ധപ്പെട്ട് വിവരങ്ങൾ പൊലീസുമായി പങ്കിടാൻ സാധിക്കും.

അതേസമയം, ഹരിയാനയിൽ സജീവമായ കോവിഡ് -19 രോഗികളുടെ എണ്ണം ഞായറാഴ്ച വൈകുന്നേരം 74,248 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,985 പുതിയ കേസുകളും 64 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Four held in Gurgaon for trying to sell oxygen cylinder for huge money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.