ബറേലി: ഡെഹ്റാഡൂണിലെ ഗുസ്തിക്കാരി നേഹ തൊമാറിനെ എല്ലാവരും ഇപ്പോൾ വിളിക്കുന്നത് 'യഥാർഥ സുൽത്താൻ' എന്നാണ്. പുരുഷ ഗുസ്തിക്കാരെ തോൽപ്പിച്ചുകൊണ്ടാണ് നേഹ തന്‍റെ ജൈത്രയാത്ര തുടങ്ങിയത്. തിങ്കളാഴ്ച ബറേലിയിൽ നടന്ന ഗുസ്തി മത്സരത്തിൽ നേഹ തോൽപ്പിച്ചത് ലക്നോവിൽ നിന്നുള്ള നവാബിനെയാണ്. ഇയാൾ കഴിഞ്ഞ വർഷത്തെ ഗുസ്തി സംസ്ഥാന ചാമ്പ്യനാണ്.
ജോഗി നവാഡിയിൽ ഗുസ്തി ചാമ്പ്യൻ ഷിപ്പ് നടന്നുകൊണ്ടിരിക്കെ തന്നോട് എതിരിടാൻ പുരുഷ ഗുസ്തിക്കാർ തയ്യാറാണോ എന്നു ചോദിച്ച് നേഹ വെല്ലുവിളിക്കുകയായിരുന്നു. നേഹയുടെ ചോദ്യം കേട്ട് ആദ്യം പകച്ചു പോയ സദസിൽ നിന്ന് പിന്നീട് വലിയ കരഘോഷമാണുയർന്നത്. എന്നാൽ നവാബൊഴികെ മറ്റാരും നേഹയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല. നേഹയും നവാബും തമ്മിൽ നടന്ന മൽപ്പിടിത്തത്തിൽ വെറും 18 മിനിറ്റുകൾ കൊണ്ടാണ് സംസ്ഥാന ഗുസ്തി ചാമ്പ്യനെ നേഹ തോൽപിച്ചത്.
2014ൽ രുദ്രാപുരിൽ വെച്ച് അന്നത്തെ സ്റ്റേറ്റ് ചാമ്പ്യനായിരുന്ന സോനു പഹൽവാനെയും നേഹ തോൽപിച്ചിരുന്നു.
1972ലാണ് തങ്ങൾ ഗുസ്തി മത്സരങ്ങൾ ആരംഭിച്ചത്. 12 വർഷങ്ങൾക്ക് മുൻപാണ് വനിതാ ഗുസ്തി മത്സരങ്ങൾ ആരംഭിച്ചത്. എന്നാൽ ഇത്രയും വർഷങ്ങൾക്കിടക്ക് ആദ്യമായാണ് ഒരു വനിത പുരുഷന്മാരെ വെല്ലുവിളിക്കുന്നതെന്ന് സംഘാടകനായ റാത്തോഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.