ന്യൂഡൽഹി: കാലങ്ങളായി മണ്ഡലവും സംസ്ഥാനവും തന്നെ കൈയടക്കിയ കുടുംബങ്ങൾക്കും ബന്ധ ുബലത്തിൽ മത്സരിക്കാനിറങ്ങിയവർക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി. ഇതിൽ ഏ റ്റവും പ്രധാനി എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ. കാലങ്ങളായി നെഹ്റു കുടുംബം കൈയ ടക്കിവെച്ച അമേത്തിയിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് അദ്ദേഹം പരാജയപ്പെട ്ടത്.
സ്മൃതിയും ബി.ജെ.പി യും കഴിഞ്ഞ തവണത്തെ തോൽവിയെ തുടർന്ന് നടത്തിയ ശ്രമങ്ങൾ വിജയം കാണുകയായിരുന്നു. ഉത്തർപ്രദേശിൽ മുലായം കുടുംബം, ബിഹാറിൽ ലാലു, മഹാരാഷ്ട്രയ ിൽ പവാർ, ഹരിയാനയിൽ ഹൂഡ, മധ്യപ്രദേശിൽ സിന്ധ്യ, കർണാടകയിൽ ഗൗഡ തുടങ്ങിയ കുടുംബങ്ങൾ തിരിച്ചടിയേറ്റവരിൽ പെടും.
മുലായത്തിെൻറ ആറു കുടുംബാംഗങ്ങളിൽ രണ്ടു പേർ ജയിച്ചു. മുലായം സിങ് യാദവും മകൻ അഖിലേഷും. എന്നാൽ, അഖിലേഷിെൻറ ഭാര്യ ഡിംപിൾ, ബന്ധുക്കളായ ധർമേന്ദ്ര, അക്ഷയ്, അഖിലേഷുമായി തെറ്റിപ്പിരിഞ്ഞു പുതിയ പാർട്ടിയുണ്ടാക്കിയ ശിവ്പാൽ യാദവ് എന്നിവർ പരാജയമറിഞ്ഞു. യു.പി.യിൽ തന്നെ പരാജയമറിഞ്ഞ കുടുംബവാഴ്ചക്കാരുടെ കൂട്ടത്തിൽ രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ്ങും മകൻ ജയന്ത് ചൗധരിയും ഉൾപ്പെടും.
ബിഹാറിൽ ലാലുവിെൻറ പാർട്ടിയും കുടുംബവും നേരിട്ട തിരിച്ചടി ദയനീയമാണ്. അഴിമതി കേസിൽ ലാലു ജയിലിലായതിനാൽ മകൻ തേജസ്വിയാണ് പാർട്ടിയെ നയിക്കുന്നതും പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും. മഹാസഖ്യമുണ്ടാക്കിയിട്ടും ആകെയുള്ള 40 സീറ്റിൽ 39 ഉം ബി.ജെ.പി-ജെ.ഡി.യു സഖ്യം നേടി. മകൾ മിസാഭാരതി ദയനീയമായി പരാജയപ്പെട്ടു. ആകെ നിയമസഭ സീറ്റുകളിൽ 20ൽ താഴെ സീറ്റുകളിലേ പാർട്ടിക്ക് മുന്നേറാനായുള്ളു.
സിന്ധ്യ കുടുംബം കാലങ്ങളായി കുത്തകയാക്കിയ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടു. പിതാവ് മാധവറാവു സിന്ധ്യയുടെ കാലം മുതൽ ഇൗ മണ്ഡലം സിന്ധ്യ കുടുംബത്തിന് സ്വന്തമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് നേടിയ രണ്ട് സീറ്റിൽ ഒന്ന് ഗുണയായിരുന്നു.
ഹരിയാനയിലെ േറാഹ്തക്കിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും സോണിപതിൽ മത്സരിച്ച മകൻ ദീപേന്ദർ സിങ് ഹൂഡയും പരാജയപ്പെട്ടു. കർണാടകയിൽ ഗൗഡ കുടുംബവും പരാജയമറിഞ്ഞവരിൽ പെടും. മുൻ പ്രധാനമന്ത്രി ദേവഗൗഡ, പേരമകൻ നിഖിൽ ഗൗഡ (കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ) എന്നിവർ പരാജയമറിഞ്ഞു. അതേസമയം, ഗൗഡയുടെ മറ്റൊരു പേരമകൻ പ്രജ്വൽ രേവണ്ണ (മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകൻ) ഹാസനിൽനിന്ന് വിജയിച്ചു.
മഹാരാഷ്ട്രയിൽ പവാർ കുടുംബത്തിലെ പാർഥ പവാർ (എൻ.സി.പി നേതാവ് ശരത് പവാറിെൻറ സഹോദരൻ അജിത് പവാറിെൻറ മകൻ) സാമാന്യം നല്ല ഭൂരിപക്ഷത്തിൽ മാവലിൽനിന്ന് തോറ്റു. എന്നാൽ, പവാറിെൻറ മകൾ സുപ്രിയ സുലേ ഇത്തവണയും വിജയിച്ചു. പരാജയമറിഞ്ഞവരിൽ രണ്ടു ദമ്പതികളും പെടും. പട്ന സാഹിബിൽ മത്സരിച്ച ശത്രുഘൻ സിൻഹയും ലഖ്നോവിൽ മത്സരിച്ച പൂനം സിൻഹയും. ബിഹാറിൽ മത്സരിച്ച ദമ്പതികളും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.